നേപ്പാൾ: പ്രധാനമന്ത്രിപദമൊഴിയില്ല –ശർമ ഒലി, പാർലമെൻറ് പിരിച്ചുവിട്ടത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി
text_fields കാഠ്മണ്ഡു: പാർലമെൻറ് പിരിച്ചുവിട്ടത് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതിവിധിയെ തുടർന്ന് ഉടൻ രാജിവെക്കാനില്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി. സുപ്രീംകോടതി ഉത്തരവുപ്രകാരം രണ്ടാഴ്ചക്കുള്ളിൽ പാർലമെൻറ് യോഗം വിളിച്ചുകൂട്ടി തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
275 അംഗ പാർലമെൻറ് പിരിച്ചുവിടാനുള്ള ഒലി മന്ത്രിസഭയുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷുംസറിെൻറ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. 13 ദിവസത്തിനകം സഭ സമ്മേളിക്കാനും ഉത്തരവിട്ടു. ഒലിയുടെ ശിപാർശയനുസരിച്ച് കഴിഞ്ഞ ഡിസംബർ 20ന്പ്രസിഡൻറ് വിദ്യ ദേവി ബണ്ടാരി പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലകപ്പെട്ടത്.
''സുപ്രീംകോടതി വിധി വിവാദപരമാണ്. വിധി രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി വർധിപ്പിക്കും. എന്നാൽ, അത് നടപ്പാക്കൽ തങ്ങളുടെ കടമയാണെന്നും'' ഒലിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ തപ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.