Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസബ്റ-ശാത്വിലയെ...

സബ്റ-ശാത്വിലയെ വെല്ലുന്ന കൂട്ടക്കുരുതി

text_fields
bookmark_border
gaza city 897876
cancel
camera_alt

ശനിയാഴ്ച റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം 

ബൈറൂത്ത്: ലബനാൻ തലസ്ഥാന നഗരത്തിനരികെ ഫലസ്തീൻ അഭയാർഥികൾ താമസിച്ചുപോന്ന സബ്റ, ശാത്വില ഗ്രാമങ്ങളിൽ ഇസ്രായേൽ സേനയുടെ സഹായത്തോടെ ക്രിസ്ത്യൻ ഫലാങ് മിലീഷ്യകൾ നടത്തിയ കൂട്ടക്കുരുതി നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ച് നിറം മങ്ങാതെ ഇന്നുമുണ്ട്. 3,500 ഓളം ലബനീസ്- ഫലസ്തീനി സിവിലിയന്മാരാണ് 1982 സെപ്റ്റംബർ 16ന് തുടങ്ങി മൂന്നു ദിവസം തുടർന്ന കൂട്ടക്കുരുതിക്കിരയായത്. തോക്കും മിസൈലും തീതുപ്പുന്നതിന് പകരം കത്തി കൈയിൽ കരുതിയ ഭീകരരായിരുന്നു അന്ന് ഒട്ടും മനഃസാക്ഷിയില്ലാതെ ക്യാമ്പുകളിൽ കഴിഞ്ഞ നിരായുധരായ കുട്ടികളും സ്ത്രീകളുമുൾപ്പെടെ പാവം മനുഷ്യരെ അറുകൊല നടത്തിയത്.

ഗസ്സയിൽ ഏറ്റവുമൊടുവിൽ ഇസ്രായേൽ ഒറ്റനാളിൽ 700ലേറെ സിവിലിയന്മാരെ ബോംബിട്ടുകൊന്ന നടുക്കുന്ന വാർത്തകൾ നിറയുമ്പോൾ ഗസ്സ മാത്രമല്ല, ലോകം മൊത്തത്തിലും സബ്റ- ശാത്വില ഭീകരതയുടെ ആവർത്തനം കാണുന്ന ഭീതിയിലാണ്. ചുറ്റും വലയമൊരുക്കി രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞായിരുന്നു ഇസ്രായേൽ അധിനിവേശ സേന അന്ന് പൊറുക്കാനാവാത്ത കുരുതിക്ക് കൂട്ടുനിന്നതെങ്കിൽ ഇത്തവണ ലോകം മുഴുക്കെ പിന്തുണച്ച് അവർ നേരിട്ടാണ് എല്ലാം നടപ്പാക്കുന്നത്.

ഇസ്രായേലിനെതിരെ നിലയുറപ്പിച്ച പി.എൽ.ഒ അണികളെ തേടുന്നുവെന്നായിരുന്നു അന്ന് വിശദീകരണമെങ്കിൽ ഇത്തവണ ഹമാസിന്റെ പേരിലാണ് കൂട്ടക്കൊല. ദിവസങ്ങൾക്കകം 6000ലേറെ മരണം കണ്ട ഗസ്സ മരവിച്ചിരിക്കുകയാണ്. നിരവധി അഭയാർഥി ക്യാമ്പുകൾ ഗസ്സയിൽ ചാരമാക്കി കഴിഞ്ഞു. ആയിരങ്ങൾ അഭയം തേടിയ ആശുപത്രിയും യു.എൻ സ്കൂളുമടക്കം ബോംബിട്ട ഇസ്രായേൽ പതിനായിരങ്ങൾ കഴിയുന്ന അൽഖുദ്സ് ആശുപത്രി ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. ഗസ്സയിൽ കരയാക്രമണത്തിനായി സൈനികരും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുമുണ്ട്.

നാലു പതിറ്റാണ്ട് മുമ്പ് ഉപരോധ മുനയിലുള്ള ബൈറൂത്തിലെ സബ്റ, ശാത്വില ക്യാമ്പുകളിൽ ഏരിയൽ ഷാരോൺ നടത്തിയത് അതിലേറെ ആവേശപൂർവം നടപ്പാക്കാനുള്ള തിടുക്കത്തിലാണ് ബിന്യമിൻ നെതന്യാഹു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpalastine
News Summary - More than 6000 dead within days of the war
Next Story