ഹിന്ദുത്വ രാഷ്ട്രീയത്തിന് അമേരിക്കയിൽ സ്ഥാനമില്ല: മോഹൻ ഭാഗവതിന്റെ സന്ദർശനത്തിൽ എതിർപ്പുമായി യു.എസ് ഡെമോക്രാറ്റിക് നേതാക്കൾ
text_fieldsന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശനത്തിനെതിരെ യു.എസ് നിയമനിർമ്മാതാക്കളായ റാഷിദ താലിബും ജിം മാക് ഗോവർണും രംഗത്ത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിവേചനവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ആർ.എസ്.എസെന്നും, അങ്ങനെയുള്ള ഒരു സംഘടനയുടെ തലവന് അമേരിക്കയിൽ വേദി അനുവദിച്ചതിൽ ശരിയല്ലെന്നും അവർ വിമർശനം ഉന്നയിച്ചു.
മോഹൻ ഭാഗവതിനെയും അദ്ദേഹത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങളെയും അമേരിക്കൻ സമൂഹത്തിൽ സ്വീകാര്യമല്ലെന്ന് യു.എസ് കോൺഗ്രസ് അംഗമായ റാഷിദ താലിബ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മുസ്‍ലിം, സിഖ്, ദലിതർ, ക്രിസ്ത്യാനികൾ എന്നിവർക്കെതിരെയുള്ള അക്രമങ്ങൾക്കും കലാപങ്ങൾക്കും ആർ.എസ്.എസ് ഉത്തരവാദിയാണെന്ന് അവർ ആരോപിച്ചു. എല്ലാത്തരം വെറുപ്പുകളെയും മേധാവിത്വ ചിന്തകളെയും നാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും താലിബ് കൂട്ടിച്ചേർത്തു.
മറ്റൊരു ഡെമോക്രാറ്റിക് പ്രതിനിധിയായ ജിം മാക് ഗോവർണും മോഹൻ ഭാഗവതിന്റെ സന്ദർശനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തി. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വ്യാപകമാക്കാൻ ആർ.എസ്.എസ് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിദ്വേഷം പ്രചരിപ്പിക്കാൻ വേദികൾ നൽകുന്നതിന് പകരം മോഹൻ ഭാഗവത് ഉത്തരവാദിയാണെന്ന് തെളിയിക്കപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയിൽ സംസാരിക്കവെ മോഹൻ ഭാഗവത് ഈ വിമർശനങ്ങൾക്ക് മറുപടിയെന്നോണം തന്റെ നിലപാടുകൾ വ്യക്തമാക്കി. അമേരിക്കയിൽ 'ബഹുസ്വരത' എന്ന പദമാണ് പ്രധാനമായി ചർച്ച ചെയ്യപ്പെടുന്നതെങ്കിൽ, ഭാരതത്തെ സംബന്ധിച്ചിടത്തോളം 'വൈവിധ്യത്തിലെ ഏകത്വമാണ്' പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശരീരികളിലും ഭൗതിക ആവശ്യങ്ങളിലും മനുഷ്യർ വ്യത്യസ്തരാണെങ്കിലും എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒരു ആന്തരിക ഏകത്വമുണ്ടെന്നും ഭാഗവത് വിശദീകരിച്ചു. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

