Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമതനിന്ദ:...

മതനിന്ദ: പാകിസ്താനിൽ ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്നു

text_fields
bookmark_border
മതനിന്ദ: പാകിസ്താനിൽ ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്നു
cancel

ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദയാരോപിച്ച് ജനക്കൂട്ടം ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട് ജില്ലയിൽ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രിയാനന്ദ കുമാരയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തല്ലിക്കൊന്ന ശേഷം ആൾക്കൂട്ടം മൃതദേഹം കത്തിക്കുകയും ചെയ്തു. ഖുർആൻ വരികൾ ആലേഖനം ചെയ്ത തെഹ്രീകെ ലബ്ബെയ്ക് പാകിസ്താെൻറ (ടി.എൽ.പി) പോസ്റ്റർ നശിപ്പിച്ചുവെന്നാരോപിച്ചാണ് മർദനം.

കുമാരയുടെ ഓഫിസിലെ മതിലിലാണ് പോസ്റ്റർ പതിച്ചിരുന്നത്. പോസ്റ്റർ കീറിക്കളഞ്ഞത് ശ്രദ്ധയിൽപെട്ട ജീവനക്കാർ വിവരം കൈമാറുകയും പിന്നീടത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് ഫാക്ടറിക്കു മുന്നിലെത്തിയത്.

ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. രഹസ്യധാരണയുടെ പുറത്ത് അടുത്തിടെയാണ് ടി.എൽ.പിക്കെതിരായ നിരോധനം ഇംറാൻ സർക്കാർ നീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanBlasphemy
News Summary - Mob in Pakistan's Punjab province lynches Sri Lankan citizen over alleged ‘blasphemy’
Next Story