Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 46 ഐവറികോസ്റ്റ് സൈനികർക്ക് മാലിയിൽ 20 വർഷം തടവ്
text_fieldsbookmark_border
ബമാകോ: 46 ഐവറികോസ്റ്റ് സൈനികർക്ക് മാലിയിൽ കോടതി 20 വർഷം തടവ് വിധിച്ചു. 3000 ഡോളറിലേറെ പിഴയും വിധിച്ചിട്ടുണ്ട്. ജൂലൈയിലാണ് ബമാകോ വിമാനത്താവളത്തിൽ സൈനികർ അറസ്റ്റിലായത്. സെപ്റ്റംബറിൽ വിട്ടയച്ച മൂന്ന് വനിത സൈനികർക്ക് അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷയും വിധിച്ചു. ആയുധക്കടത്ത്, സർക്കാറിനെതിരായ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റം.
അടച്ചിട്ട കോടതിയിൽ കനത്ത സുരക്ഷയിലായിരുന്നു വിചാരണ. മാലിയിലെ യു.എൻ സമാധാനദൗത്യ സംഘത്തിന് പിന്തുണ നൽകാനാണ് സൈനികർ എത്തിയതെന്നാണ് ഐവറികോസ്റ്റും ഐക്യരാഷ്ട്ര സഭയും പറയുന്നത്. സൈനികരുടെ അറസ്റ്റ് അയൽരാഷ്ട്രങ്ങൾക്കിടയിൽ നയതന്ത്ര പ്രശ്നമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

