Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജസ്റ്റിസ് എസ്. മുരളീധർ...

ജസ്റ്റിസ് എസ്. മുരളീധർ അധിനിവേശ ഫലസ്തീൻ പ്രദേശത്തിനായുള്ള യു.എൻ അന്വേഷണ കമീഷൻ ചെയർമാൻ

text_fields
bookmark_border
ജസ്റ്റിസ് എസ്. മുരളീധർ അധിനിവേശ ഫലസ്തീൻ പ്രദേശത്തിനായുള്ള യു.എൻ അന്വേഷണ കമീഷൻ ചെയർമാൻ
cancel

യുനൈറ്റഡ് നാഷൻസ്: കിഴക്കൻ ജറുസലേം, ഇസ്രായേൽ എന്നിവയുൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷന്റെ ചെയർമാനായി ഒഡിഷ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ. എസ്. മുരളീധറിനെ നിയമിച്ചു.

മേഖലയിലെ അന്താരാഷ്ട്ര മാനുഷിക-മനുഷ്യാവകാശ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്നതിനായി യു.എൻ മനുഷ്യാവകാശ കൗൺസിൽ സ്ഥാപിച്ച മൂന്നംഗ കമീഷന്റെ തലപ്പത്തേക്കാണ് ഈ നിയമനം. സാംബിയയിൽ നിന്നുള്ള ഫ്ലോറൻസ് മുംബയും ആസ്‌ട്രേലിയയിൽ നിന്നുള്ള ക്രിസ് സിഡോട്ടിയുമാണ് കിഴക്കൻ ജറുസലേം, ഇസ്രായേൽ എന്നിവയുൾപ്പെടെ അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യു.എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷനിലെ മറ്റ് അംഗങ്ങൾ. ബ്രസീലിയൻ വിദഗ്ദ്ധനായ പൗലോ സെർജിയോ പിൻഹീറോയുടെ പിൻഗാമിയായി ജസ്റ്റിസ് മുരളീധർ ചുമതലയേൽക്കും.

ആരോപിക്കപ്പെടുന്ന എല്ലാ ലംഘനങ്ങളും പരിശോധിക്കുക, ഉത്തരവാദികളെ തിരിച്ചറിയുക, ഇരകൾക്ക് നീതിയും ഉറപ്പാക്കാൻ ശിപാർശകൾ നൽകുക എന്നിവയാണ് കമീഷന്റെ ചുമതലകൾ.

2021 ഏപ്രിൽ 13 മുതൽ അധിനിവേശ ഫലസ്തീൻ പ്രദേശത്തും ഇസ്രായേലിലും നടന്നതായി ആരോപിക്കപ്പെടുന്ന എല്ലാ അന്താരാഷ്ട്ര മാനുഷിക നിയമ ലംഘനങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ ദുരുപയോഗങ്ങളും അന്വേഷിക്കുന്നതിന് നീതിയുക്തവും സ്വതന്ത്രവുമായ ഒരു അന്താരാഷ്ട്ര അന്വേഷണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട മനുഷ്യാവകാശ കൗൺസിൽ പ്രമേയം വഴിയാണ് കമീഷൻ രൂപീകരിച്ചത്.

ദേശീയ, വംശീയ അല്ലെങ്കിൽ മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥാപിത വിവേചനത്തിന്റെയും അടിച്ചമർത്തലിന്റെയും രീതികൾ ഉൾപ്പെടെ, ആവർത്തിച്ചുള്ള പിരിമുറുക്കങ്ങൾ, അസ്ഥിരത, സംഘർഷത്തിന്റെ നീണ്ടുനിൽക്കുന്ന സ്വഭാവം എന്നിവയുടെ അടിസ്ഥാന കാരണങ്ങൾ പരിശോധിക്കാനും പ്രമേയം കമീഷനോട് നിർദേശിച്ചു. കമീഷൻ മനുഷ്യാവകാശ കൗൺസിലിനും യു.എൻ ജനറൽ അസംബ്ലിക്കും വർഷം തോറും റിപ്പോർട്ട് ചെയ്യുന്നു.

2024ൽ, മനുഷ്യാവകാശ കൗൺസിൽ അതിന്റെ അഭ്യർഥനകൾ വിപുലീകരിക്കുകയും കുടിയേറ്റക്കാരെക്കുറിച്ചും 2023 ഒക്ടോബർ 7 മുതൽ ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളിൽ ഉപയോഗിച്ച ആയുധ വിൽപനയെക്കുറിച്ചും റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ കമീഷനോട് നിർദേശിക്കുകയും ചെയ്തു. 2025 സെപ്റ്റംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, ഗസ്സ മുനമ്പിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയതായി കമീഷൻ നിഗമനം ചെയ്തു.

എന്തുകൊണ്ട് ഡോ. മുരളീധർ?

ജസ്റ്റിസ് ഡോ. മുരളീധറിന്റെ കരിയറിൽ, ഇന്ത്യയിലെ ഏറ്റവും അവകാശബോധമുള്ളവരും സ്വതന്ത്രരുമായ ജഡ്ജിമാരിൽ ഒരാളായി അദ്ദേഹത്തെ സ്ഥാപിച്ച നിരവധി സുപ്രധാന വിധിന്യായങ്ങൾ ഉൾപ്പെടുന്നു. 2002 ലെ ഗുജറാത്ത് കലാപ കേസുകളിൽ ഒരു അഭിഭാഷകനെന്ന നിലയിൽ ബെസ്റ്റ് ബേക്കറി കേസിൽ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. വിധികളുടെ ഉത്തരവാദിത്തത്തിലൂടെയും സാക്ഷി സംരക്ഷണത്തിലുടെയും ഇന്ത്യയുടെ നിയമശാസ്ത്രത്തെ ശക്തിപ്പെടുത്തി.

ഡൽഹി ഹൈകോടതി ബെഞ്ചിലായിരിക്കെ, 1987 ലെ ഹാഷിംപുര കൂട്ടക്കൊലയിൽ 16 പൊലീസുകാരെ കുറ്റക്കാരാണെന്ന് വിധിച്ചു. മുസ്‍ലിംങ്ങളെ ലക്ഷ്യം വെച്ചുള്ള കൊലപാതകമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് വർഗീയ അക്രമ കേസുകളിൽ നീതി ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ കടമയെ അടിവരയിട്ട് 2018 ലെ നിർണായക വിധിന്യായം അദ്ദേഹം രചിച്ചു.

2020 ലെ ഡൽഹി കലാപത്തിനിടെ, ഇരകൾക്ക് അടിയന്തര വൈദ്യസഹായം നൽകാൻ ജസ്റ്റിസ് മുരളീധർ ഉത്തരവിടുകയും സ്ഥലംമാറ്റത്തിന് മണിക്കൂറുകൾക്ക് മുമ്പ് പൊലീസ് നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസ് പരിഷ്കാരങ്ങൾ, പരിസ്ഥിതി ഉത്തരവാദിത്തം, എൽജിബിടിക്യു അവകാശങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ഭരണഘടനാ ധാർമികതയെയും ദുർബലരുടെ സംരക്ഷണത്തെയും നിരന്തരം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ നിയമ വഴികൾ.

അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾ, നിയമ വ്യവസ്ഥയുടെ ഉത്തരവാദിത്തം, മാനുഷിക ആശങ്കകൾ എന്നിവ സന്തുലിതമാക്കുന്ന ഇന്ത്യയുടെ നീതിന്യായ പാരമ്പര്യത്തിലുള്ള വിശ്വാസത്തെയാണ് അദ്ദേഹത്തിന്റെ നിയമനം സൂചിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian law systemJustice muralidharUN CommissionIsrael-Palestine conflictun commission for occupied palestine
News Summary - Dr. S. Muralidhar UN Commission of Inquiry on the Occupied Palestinian Territory
Next Story