ജോർഡനിൽ അട്ടിമറിശ്രമം: രണ്ട് മുൻ ഉദ്യോഗസ്ഥർക്ക് 15 വർഷം തടവ്
text_fieldsഅമ്മാൻ: പശ്ചിമേഷ്യൻ രാജ്യമായ ജോർഡനിൽ അട്ടിമറിശ്രമം നടത്തിയ കുറ്റത്തിന് രണ്ട് മുൻ ഉദ്യോഗസ്ഥർക്ക് 15 വർഷം തടവ് ശിക്ഷവിധിച്ച് ദേശീയ സുരക്ഷ കോടതി. അബ്ദുല്ല രണ്ടാമൻ രാജാവിെൻറ മുഖ്യസഹായിയായി പ്രവർത്തിച്ചിരുന്ന യു.എസ് പൗരത്വമുള്ള ബസീം അവാദുല്ല, രാജകുടുംബാംഗമായ ശരീഫ് ഹസൻ ബിൻ സെയ്ദ് എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിച്ചത്. ആറു മണിക്കൂറോളം അടച്ചിട്ട മുറിയിൽ നടന്ന വിചാരണക്കൊടുവിൽ സൈനിക ജഡ്ജിയായ ലെഫ്. കേണൽ മുവാഫഖ് അൽ മസഈദ് ആണ് വിധി പ്രഖ്യാപിച്ചത്.
രാജാവിെൻറ അർധസഹോദരൻ ഹംസ രാജകുമാരനുമായി ചേർന്ന് അട്ടിമറിക്കായി ഗൂഢാ
ലോചന നടത്തിയതിനും വിദേശസഹായം തേടിയതിനുമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. ആരോപണങ്ങൾ ഇരുവരും നിഷേധിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇവർ അറിയിച്ചു. ഹംസ രാജകുമാരൻ കഴിഞ്ഞ ഏപ്രിൽ മുതൽ വീട്ടുതടങ്കലിലാണ്. രാജ്യം അസ്ഥിരപ്പെടുത്താൻ ഇദ്ദേഹം വിദേശ കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഹംസക്കൊപ്പം മാതാവ് നൂറും വീട്ടുതടങ്കലിലാണ്.
എല്ലാ ആരോപണങ്ങളും വിഡിയോ പ്രസ്താവനയിലൂടെ ഹംസ രാജകുമാരനും നിഷേധിച്ചിരുന്നു. യു.എസിെൻറ സഖ്യകക്ഷിയായ പ്രധാന ഗൾഫ് രാജ്യമാണ്
ജോർഡൻ. ജൂലൈ 19ന് വൈറ്റ്ഹൗസിൽ അബ്ദുല്ല രാജാവും യു.എസ് പ്രസിഡൻറ് ജോ ബൈഡനും കൂടിക്കാഴ്ച നടത്താനിരിക്ക
യാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.