Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എത്രയും വേഗം ഗസ്സ...

'എത്രയും വേഗം ഗസ്സ വിട്ടുപോകണം, അല്ലാത്തവരെ തീവ്രവാദികളായി കണക്കാക്കും'; വീണ്ടും മുന്നറിയിപ്പുമായി ഇസ്രായേൽ

text_fields
bookmark_border
gaza
cancel

ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന ജനങ്ങളോട് സ്ഥലംവിട്ടു പോകാൻ തുടർച്ചയായി ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. ഫോൺ കാളിലൂടെയും മെസ്സേജിലൂടെയും ലഘുലേഖയിലൂടെയുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഗസ്സയിൽ അവശേഷിക്കുന്നവരെ തീവ്രവാദികളായി കണക്കാക്കുമെന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്.

'ഗസ്സയിലെ താമസക്കാർക്കുള്ള അടിയന്തര മുന്നറിയിപ്പ്. വടക്കൻ ഗസ്സയിൽ തുടരുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. തെക്കൻ ഗസ്സയിലേക്ക് പോകാതെ വടക്കൻ ഗസ്സയിൽ തുടരുന്ന ഏതൊരാളെയും തീവ്രവാദികളുമായി സഹകരിക്കുന്നവരായി കണക്കാക്കും' -ഗസ്സ മേഖലയിൽ വിമാനത്തിൽ നിന്ന് പറത്തിവിട്ട ലഘുലേഖയിൽ പറയുന്നു.

ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന്‍റെ സൂചനകൾ നൽകുകയാണ് ഇസ്രായേലെന്നാണ് വിലയിരുത്തൽ. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. അതിർത്തി മേഖലയിൽ വൻ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആയി. 1756 കുട്ടികളും 967 സ്ത്രീകളും കൊല്ലപ്പെട്ടു. 13,561 പേർക്കാണ് പരിക്കേറ്റത്. നൂറുകണക്കിന് ഫലസ്തീനികളാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.

തെക്കൻ ഗസ്സയിലേക്ക് ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ട ഇസ്രായേൽ ഇവിടെയും വ്യോമാക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖാൻ യൂനിസിൽ പലയിടത്തായി വ്യോമാക്രമണമുണ്ടായി. റഫയിൽ സിവിൽ ഡിഫൻസ് കേന്ദ്രം ആക്രമിച്ച് തകർത്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ അഭയാർഥി ക്യാമ്പിന് നേരെയും വ്യോമാക്രമണം നടത്തി. ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.

ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ബോംബാക്രമണങ്ങൾക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ഗസ്സയിലെ ലക്ഷങ്ങൾക്ക് ഒരിറ്റ് ആശ്വാസവുമായി 20 ട്രക്കുകൾ ശനിയാഴ്ച റഫ അതിർത്തി കടന്നു. 23 ലക്ഷത്തോളം ജനങ്ങൾക്ക് തീർത്തും അപര്യാപ്തമാണ് ഈ സഹായം. ഒരാഴ്ചയോളം നീണ്ട ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കുമൊടുവിൽ ഈജിപ്ത് അതിർത്തി തുറന്നതോടെയാണ് ട്രക്കുകൾക്ക് ഗസ്സ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇന്ധന ടാങ്കറുകൾക്ക് അനുമതിനൽകില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിനാൽ ഗസ്സയിൽ വൈദ്യുതിക്ഷാമം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Israel warns Gazans to move south or risk being seen as ‘terrorist’ accomplice
Next Story