റാമല്ലയിൽ ഇസ്രായേൽ കുടിയേറ്റക്കാർ പള്ളി ആക്രമിച്ചു
text_fieldsറാമല്ല: റാമല്ലയിൽ മുസ്ലിം പള്ളിക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം. പള്ളിക്ക് പുറത്ത് ഹീബ്രു ഭാഷയിൽ ഫലസ്തീൻ വിരുദ്ധ മുദ്രാവാക്യങ്ങൾ സ്പ്രേ പെയിൻറ് ഉപയോഗിച്ച് എഴുതുകയും പള്ളിക്കകത്തേക്ക് തീ ബോംബ് എറിയുകയും ചെയ്തു. തീപിടിത്തത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച അർധരാത്രിയാണ് എൽബിറേഹ് പള്ളിക്ക് നേരെ ആക്രമണം നടന്നതെന്ന് ഫലസ്തീൻ മതകാര്യ സഹമന്ത്രി ഹുസ്സാം അബു അൽ റുബ് പറഞ്ഞു.
റാമല്ലയിൽ കുന്നിന് മുകളിൽ ഇസ്രായേലി താമസകേന്ദ്രത്തിന് എതിർവശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ജനലിലൂടെ എറിഞ്ഞ തീ ബോംബുമൂലം ശുചിമുറിക്ക് തീപിടിച്ച് കേടുപാട് സംഭവിച്ചതായും മന്ത്രി പറഞ്ഞു. പ്രാർഥന ഹാളിലെ കാർപറ്റിലാണ് ബോംബ് വീണിരുന്നതെങ്കിൽ പള്ളി പൂർണമായും കത്തിനശിച്ചേനെ.
കുടിയേറ്റക്കാർക്കായി വഴി തുറന്നിട്ടുകൊടുത്ത ഇസ്രായേലി സർക്കാർ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ഇസ്രായേലി പൊലീസ് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.