നാല് മൃതദേഹങ്ങൾ വിട്ടുനൽകി ഹമാസ്; ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു
text_fieldsതെൽ അവീവ്: നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഇസ്രായേലിന് വിട്ടുനിൽകി ഹമാസ്. ഇതിന് പകരമായി ഫലസ്തീനി തടവുകാരെ ഇസ്രായേലും ഹമാസിന് കൈമാറി. അഞ്ചാഴ്ചയായി നിലനിൽക്കുന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗസ്സയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകൾക്ക് താൽക്കാലികമായെങ്കിലും വിരാമമായി.
ബന്ദികളുടെ മൃതദേഹങ്ങൾ ദക്ഷിണ ഗസ്സയിൽ വെച്ചാണ് റെഡ്ക്രോസിന് കൈമാറി. അർധരാത്രിയോടെ കെരാം ഷാലോമിലാണ് മൃതദേഹങ്ങൾ കൈമാറിയത്. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിൽ വെച്ചാണ് ഇസ്രായേൽ ബന്ദികളെ കൈമാറിയത്. റെഡ്ക്രോസിനാണ് ഇസ്രായേൽ തടവുകാരെ കൈമാറിയത്. 600 തടവുകാരെയാണ് ഇസ്രായേൽ ഇത്തരത്തിൽ വിട്ടുനൽകിയത്.
നേരത്തെ, തടവുകാരുടെ മോചനം ഇസ്രായേൽ വൈകിപ്പിച്ചത് വെടിനിർത്തൽ കരാറിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുളവാക്കിയിരുന്നു. ആദ്യഘട്ട വെടിനിർത്തൽ കരാർ സമാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിൽ പുരോഗതിയുണ്ടായിരിക്കുന്നത്.
തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ വിസമ്മതിക്കുന്നത് കരാറിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. തടവുകാരെ വിട്ടയക്കാതെ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ സാധ്യമാകില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടെയാണ്, മധ്യസ്ഥർ മുൻകൈയെടുത്ത് ഇരു കൂട്ടർക്കുമിടയിൽ ധാരണയുണ്ടാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.