Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ നരമേധം...

ഇസ്രായേൽ നരമേധം തുടരുന്നു; മരണം 43

text_fields
bookmark_border
israel attack
cancel
camera_alt

ബുധനാഴ്ച പുലർച്ചെ, ഗസ്സയെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ, ഖാൻ യൂനുസ് മേഖലയിൽ നിന്നുയരുന്ന പുക

ഗസ്സ സിറ്റി: ഗസ്സക്കുനേരെ ഇസ്രായേൽ സൈന്യത്തിെന്‍റ ആക്രമണം തുടരുന്നു. ബുധനാഴ്ച പുലർച്ചെ നൂറുകണക്കിന് മിസൈലുകൾ ഗസ്സയിലേക്ക് തൊടുത്തുവിട്ടതോടെ വ്യോമാക്രമണത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 43 ആയി ഉയർന്നു. ഇതിൽ 13 കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടും.

ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഗസ്സ സിറ്റി കമാർഡർ ബസ്സാം ഈസ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ മുന്നൂറോളം ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 30 സ്ഫോടനങ്ങൾ നടന്നതായും പറയുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ വീടുകൾ കുലുങ്ങി. താമസ സമുച്ചയം തകർന്നുവീണു.

മറ്റൊരു കെട്ടിടത്തിന് സാരമായ കേടുപാടുകൾ പറ്റി. ആകാശത്ത് വൻതോതിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങളാണ്. നിരവധി ഹമാസ് നേതാക്കളെ ബുധനാഴ്ചത്തെ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. തെൽ അവീവിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് ഗസ്സയിൽനിന്നും റോക്കറ്റുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ഗസ്സക്കുനേരെയുള്ള ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. പ്രത്യാക്രമണത്തിന് ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്നും ടെലിവിഷൻ പ്രഭാഷണത്തിൽ താക്കീതു നൽകി.

ഇതൊരു തുടക്കം മാത്രമാണെന്നും ഗസ്സ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ സജ്ജീകരിക്കുന്നതായും ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്സ് പറഞ്ഞു. പ്രത്യാക്രമണത്തിൽ ഇസ്രായേലി പൗരൻ കൊല്ലപ്പെട്ട ലോദ് നഗരത്തിൽ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

2014നുശേഷം ഇസ്രായേൽ ഗസ്സക്കുമേൽ നടത്തുന്ന അതിശക്തമായ ആക്രമണമാണിത്. സംഘർഷം കടുക്കുന്നതിെന്‍റ സൂചന നൽകി ഇസ്രായേലിലെ അറബ് ജനവിഭാഗങ്ങൾ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധക്കാർ ഡസൻ കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelGaza attackIsrael Palestine Conflict
News Summary - Israel continues attack on Gaza
Next Story