Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ...

ഗസ്സയിൽ വെടിനിർത്തലിനു സാധ്യത; വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ

text_fields
bookmark_border
ഗസ്സയിൽ വെടിനിർത്തലിനു സാധ്യത; വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ
cancel
camera_alt

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഹുദ അൽ കൊസോന്ദർ എന്ന യുവതിയുടെ മൃതദേഹം ഖബറടക്കാൻ വീട്ടിൽ നിന്ന് കൊണ്ടുപോവുന്നത് നോക്കി വിലപിക്കുന്ന ഉറ്റവർ 

ഗസ്സസിറ്റി: വ്യാഴാഴ്ച പുലർച്ചയും ഗസ്സയിൽ ഡസൻ കണക്കിന് വ്യോമാക്രമണം നടത്തിയ ഇസ്രായേൽ രണ്ടു ദിവസത്തിനകം വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സമാധാന ചർച്ചകൾ ഫലം കാണുമെന്നും വെടിനിർത്തൽ നീക്കം വിജയിക്കുമെന്നും മുതിർന്ന ഹമാസ് നേതാവ് മൂസ അബൂ മർസൂഖ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ച നടന്ന വ്യോമാക്രമണത്തിനും ഹമാസി‍െൻറ റോക്കറ്റാക്രമണത്തിനും ശേഷം മണിക്കൂറുകളോളം ഇരുപക്ഷവും സംയമനം പാലിച്ചത് സംഘർഷം അയയുന്നതി‍െൻറ സൂചനയാണെന്ന് പറയപ്പെടുന്നു.

വെടിനിർത്തലിന് വഴിയൊരുക്കി ആക്രമണം ഗണ്യമായി മയപ്പെടുത്തണമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെങ്കിലും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നാണ് നെതന്യാഹു പരസ്യമായി പ്രതികരിച്ചത്. തുടർന്ന് ഗസ്സയിലെ ഖാൻ യുനിസിലും ദെയിർ അൽ ബലാഹിലും ഇസ്രായേൽ നൂറുകണക്കിന് വ്യോമാക്രമണം നടത്തി. വീടുകൾ തകരുകയും ഒരാൾ മരിക്കുകയും ചെയ്തു.

ദക്ഷിണ ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസ് തൊടുത്ത റോക്കറ്റുകളിൽ അഞ്ചെണ്ണം ബിർഷേബ നഗരത്തിൽ പതിച്ചു. ആളപായമോ പരിക്ക് സംബന്ധിച്ചോ വിവരം ലഭ്യമായിട്ടില്ല. ടാങ്ക് വേധ മിസൈൽ പതിച്ച് ഇസ്രായേൽ സൈനികന് പരിക്കേറ്റിട്ടുണ്ട്. ഹമാസ് റോക്കറ്റാക്രമണത്തിൽ ഇതുവരെ ഇസ്രായേലിൽ 12 പേരും വ്യോമാക്രമണത്തിൽ ഗസ്സയിൽ 230 ഫലസ്തീൻകാരും മരിച്ചിട്ടുണ്ട്. അതിനിടെ, യു.എൻ രക്ഷാസമിതിയിൽ ഫ്രാൻസ്, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവരുന്ന വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. ഈ നീക്കം അമേരിക്ക നടത്തുന്ന സമാധാന നീക്കങ്ങളെ അട്ടിമറിക്കുമെന്ന് യു.എസ് പ്രതിനിധി അറിയിച്ചു. അതിനിടെ, റോക്കറ്റാക്രമണത്തിൽനിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പ്രതികരിച്ചു.

ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യു.എൻ പൊതുസഭക്ക് തുടക്കം കുറിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത്. സഭയിൽ 12 അറബ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരടക്കം നൂറ് അംഗങ്ങൾ പ്രസംഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelpalastineIsrael Palestine Conflict
Next Story