Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘അമേരിക്കയെ...

‘അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല, ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം’- ട്രംപിന്റെ പതനം കാണും വരെ വിശ്രമമില്ലെന്ന് ഇറാൻ

text_fields
bookmark_border
mojtaba khamenei
cancel

തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രോഷാഗ്നിയിൽ മുക്കിക്കളയുന്നത് വരെ വിശ്രമിക്കില്ലെന്ന് ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് അബ്ദുല്ല ഹാജി സാദേഗി മുന്നറിയിപ്പ് നൽകി. വാഷിങ്ടണിനെ വിശ്വസിക്കാൻ കൊള്ളാത്ത ശത്രുവായാണ് ഇറാൻ കാണുന്നതെന്നും വിദേശ ആധിപത്യം ഒരിക്കലും അംഗീകരിക്കില്ലെന്നും സാദേഗി വ്യക്തമാക്കി. അതുകൊണ്ട് അമേരിക്കയുമായുള്ള ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ചർച്ചാ സംഘത്തോട് ആവശ്യപ്പെട്ടു.

മാസങ്ങളായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ സ്വിറ്റ്സർലൻഡിൽ നടന്ന ഉന്നതതല ചർച്ചകളിൽ അമേരിക്കയും ഇറാനും പുരോഗതി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന പുറത്തുവന്നത്. ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതിനും എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള കാര്യങ്ങളിൽ ഇരുപക്ഷവും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ നിർമിത എണ്ണ ഉൽപ്പന്നങ്ങളുടെ വിൽപനക്ക് യു.എസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താൽകാലിക ലൈസൻസ് നൽകിയതോടെ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം വീണ്ടും സജീവമായിത്തുടങ്ങിയിട്ടുണ്ട്.

ചർച്ചകൾ ഒരു സുപ്രധാന കരാറിലേക്കുള്ള നല്ല തുടക്കമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇൻസ്പെക്ടർമാരെ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുവദിക്കാൻ ഇറാൻ സമ്മതിച്ചത് ആണവ വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കുന്നതിൽ വലിയൊരു നാഴികക്കല്ലാണെന്ന് വാൻസ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. ഔദ്യോഗിക ആണവ ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറയുന്നത്.

അതേസമയം, നയതന്ത്ര നീക്കങ്ങൾ സജീവമായിരിക്കുകയാണ്. ഇതി​ന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പാകിസ്താൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നുണ്ട്.

എന്നാൽ നയതന്ത്ര തലത്തിൽ പുരോഗതിയുണ്ടായെങ്കിലും, ദക്ഷിണ ലബനാനിലെ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. ലബനാനിലെ സംഘർഷത്തിൽ ഏകദേശം 1.38 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചതായും, ഇസ്രായേൽ ആക്രമണങ്ങളിൽ 4,106 പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ സംഘർഷങ്ങൾക്ക് പകരം ലോകത്ത് പട്ടിണി നിർമാർജനത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് പോപ്പ് ലിയോ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peace dealpeace talkUS IranStrait of HormuzDonald TrumpJD VanceMojtaba Khamenei
News Summary - Iran won’t rest until Trump is drowned in ‘sea of anger’: Khamenei aide
Next Story