Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ-യു.എസ് ആണവ കരാർ...

ഇറാൻ-യു.എസ് ആണവ കരാർ പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു

text_fields
bookmark_border
iran us deal
cancel

ബർലിൻ/തെഹ്റാൻ: ഇറാനുമായുള്ള ആണവ കരാറിലേക്ക് അമേരിക്കയെ തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ട് വൻശക്തി രാജ്യങ്ങളുടെ ചർച്ച ഓസ്ട്രിയൻ തലസ്ഥാന നഗരിയായ വിയനയിൽ ആരംഭിക്കുന്നു. അമേരിക്കയുമായുള്ള ആണവ ഉടമ്പടി ലക്ഷ്യത്തിലെത്താതിരിക്കാൻ റഷ്യ ശ്രമിക്കുന്നുവെന്ന, ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ആരോപണത്തിനിടെയാണ് വിയനയിൽ റഷ്യയടക്കമുള്ളവർ പങ്കെടുക്കുന്ന ചർച്ച അരങ്ങേറുന്നത്. അതേസമയം, ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.

ജർമനി, ഫ്രാൻസ്, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ സംബന്ധിക്കുന്നുണ്ട്. ഇറാനിയൻ പ്രതിനിധികളുമായി അനൗപചാരിക സംഭാഷണം നടത്തുകയെന്ന ലക്ഷ്യത്തിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധികളും വിയനയിലെത്തുന്നുണ്ട്. ഡോണൾഡ് ട്രംപ് പ്രസിഡൻറ് പദവിയിലിരിക്കെ 2018ൽ അമേരിക്ക ഇറാൻ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ കരാർ പുനരാരംഭിക്കണമെന്ന പക്ഷക്കാരനാണ്. 

ഇതിനിടെ, അമേരിക്കയുമായുള്ള ആണവ കരാർ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ, യു.എസ് ജയിലിലുള്ള ഇറാൻ പൗരന്മാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തുവന്നു. ഇറാൻ ജയിലുകളിലുള്ള അമേരിക്കൻ പൗരന്മാരെ വിട്ടുതരുന്നതിനു പകരമായി ഇറാൻ പൗരന്മാരെ അമേരിക്കയും വിട്ടുതരണമെന്നാണ് ഇറാെൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran-US nuclear deal
News Summary - Iran-US nuclear deal paves way for resumption
Next Story