Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് സൈനികരെ...

യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

text_fields
bookmark_border
Amir Hatami
cancel
camera_alt

അമീർ ഹതാമി 

തെഹ്റാൻ: യു.എസ് സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. ഇറാനിയൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരമാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്ന ഈ വിവാദ പ്രഖ്യാപനം വന്നിരിക്കുന്നത്. സ്ത്രീകൾ ഈ കൃത്യം നിർവഹിക്കുകയാണെങ്കിൽ പാരിതോഷിക തുക ഇരട്ടിയായി നൽകുമെന്നും ഇറാൻ സൈനിക മേധാവി അമീർ ഹതാമി അറിയിച്ചു.

സാമ്പത്തികസഹായപദ്ധതിയിൽ പങ്കാളികളാകാൻ ഒട്ടേറെപ്പേർ അഭ്യർഥിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് അമീർ പറഞ്ഞു. തെഹ്‌റാനിൽ നടന്ന ഒരു പ്രസംഗത്തിനിടയിലാണ് അമീർ ഹതാമി ഈ വിവാദ പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ അധിനിവേശ സേനാംഗങ്ങളെ ആരെങ്കിലും വധിക്കുകയോ പിടികൂടി കൈമാറുകയോ ചെയ്താൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആർമിയുടെ വകയായി ഈ തുക ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ, ഈ കൃത്യത്തിനായി ഉപയോഗിക്കുന്ന ആയുധത്തിന്റെ യഥാർത്ഥ വിലയുടെ ഇരട്ടി നൽകി അത് സർക്കാരുമായി ഏറ്റെടുക്കുമെന്നും, പകരം പുതിയ ആയുധം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോഗിച്ച ആയുധം പിന്നീട് ഒരു മ്യൂസിയത്തിൽ ചരിത്രരേഖയായി സൂക്ഷിക്കുമെന്നും ഹതാമി വ്യക്തമാക്കി. എന്നാൽ, യു.എസ്. സൈനികരെ എവിടെ വെച്ചാണ് ഇറാനിയൻ പോരാളികൾ നേരിടേണ്ടത് എന്നതിനെക്കുറിച്ച് അദ്ദേഹം കൃത്യമായ സൂചനകളൊന്നും നൽകിയിട്ടില്ല.

അമേരിക്കയുമായുള്ള നിലവിലുള്ള കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അമേരിക്കയുടെ സൈനിക ആധിപത്യം ഇപ്പോൾ തകർന്നുവെന്നും, സുരക്ഷ ഉറപ്പാക്കാൻ മറ്റ് വഴികൾ തേടാൻ മറ്റ് രാജ്യങ്ങൾക്ക് ഇത് പ്രേരണയായെന്നും ഹതാമി അവകാശപ്പെട്ടു.

ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഹുർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. അമേരിക്കയുടെ ആഗോള സ്വാധീനം നശിച്ചുവെന്നും അത് മറച്ചുപിടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പേർഷ്യൻ ഉൾക്കടലിലോ ഒമാൻ കടലിലോ ഹുർമുസ് കടലിടുക്കിലോ പ്രവേശിക്കാൻ അമേരിക്കൻ സേനക്ക് ഇപ്പോൾ അനുവാദമില്ലെന്നും, അവർ ഫലപ്രദമായി തുരത്തപ്പെട്ടുവെന്നും ഹതാമി അവകാശപ്പെടുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങൾ ഏറെ സങ്കീർണ്ണമാണ്.

ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ചേർന്ന് ആരംഭിച്ച സംഘർഷത്തിന് വിരാമമിടാനുള്ള സമാധാന ചർച്ചകൾ നിലവിൽ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US soldiersStrait of HormuzrewardDonald TrumpIran Military
News Summary - Iran offers $30,000 bounty for killing, capturing US soldiers
Next Story