Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിൽ പകർച്ചപ്പനി;...

ജപ്പാനിൽ പകർച്ചപ്പനി; 4000ത്തോളം പേർ ചികിത്സയിൽ, സ്കൂളുകൾ അടച്ചു

text_fields
bookmark_border
Influenza,Japan,Outbreak,Treatment,School closures,ഇൻഫ്ലുവൻസ,പകർച്ചപ്പനി, ജപ്പാൻ,
cancel
camera_alt

പ്രതീകാത്മക ചിത്രം

ജപ്പാനിൽ ഗുരുതരമായ പകർച്ചപ്പനി വ്യാപകമാവുകയാണ്. സ്കൂളുകളും മറ്റുസ്ഥാപനങ്ങളും അടച്ചിടാൻ കാരണമായിരിക്കുകയാണ്. ആശുപത്രികളിലും വൻതിരക്കാണ്. വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽതാമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർധിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നു.പ്രതീക്ഷിച്ചതിലും വളരെ നേരത്തേ രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിച്ചതിനാൽ ജപ്പാൻ ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിലെയും സ്കൂളുകളിലെയും കുത്തനെയുള്ള പകർച്ചപ്പനി വർധന പൊതുജനാരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കി. സർക്കാർ ഔദ്യോഗികമായി ഇൻഫ്ലുവൻസ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജാപ്പനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ദേശീയ ശരാശരിയും കടന്നാണ് പകർച്ചവ്യാധി പടരുന്നതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു, സീസണിന്റെ തുടക്കത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിലയാണിത്. ഇൻഫ്ലുവൻസ വൈറസ് കൂടുതൽ വേഗത്തിൽ വ്യാപിച്ചേക്കാമെന്നും ഇത് ആരോഗ്യ വിഭാഗത്തിന് പുതിയ വെല്ലുവിളിയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജപ്പാനിൽ സാധാരണയായി നവംബർ അവസാനമോ ഡിസംബറിലോ ആണ് പനി സീസൺ ആരംഭിക്കുന്നത്, എന്നാൽ ഈ വർഷം അഞ്ച് ആഴ്ച മുമ്പേ പകർച്ചപ്പനി പൊട്ടിപ്പുറപ്പെട്ടത് ജനങ്ങ​ളെയും ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തുന്നു. ആശുപത്രികൾ രോഗിക​ളെകൊണ്ട് നിറഞ്ഞു.സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

ഈമാസമാദ്യം 4,000-ത്തിലധികം ആളുകളെ ഇൻഫ്ലുവൻസ(പകർച്ചപ്പനി) ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു, ഇത് മുൻ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ്. പ്രധാനമായും ടോക്യോ, ഒക്കിനാവ, കഗോഷിമ എന്നിവിടങ്ങളിലെ 135 സ്കൂളുകളും ചൈൽഡ്കെയർ സെന്ററുകളും താൽക്കാലികമായി അടച്ചു. യമഗതപ്രവിശ്യയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലെ 36 വിദ്യാർഥികളിൽ 22 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അടച്ചുപൂട്ടി. ഇത് കുട്ടികളിൽ വൈറസ് അതിവേഗം പടരുന്നതിന്റെ സൂചനയാണ്. നേരത്തെയുള്ളതും തീവ്രമായ പകർച്ചവ്യാധി ഇൻഫ്ലുവൻസ വൈറസിന്റെ സ്വഭാവത്തിലെ മാറ്റത്തിന്റെ സൂചനയായിരിക്കാമെന്ന് ഹോക്കൈഡോ യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ പ്രഫ. യോക്കോ സുകാമോട്ടോ പറഞ്ഞു. വൈദ്യസഹായം തേടുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ, ജപ്പാനിലുടനീളമുള്ള ആശുപത്രികളിൽ വീണ്ടും തിരക്കേറി. കാത്തിരിപ്പ് മുറികളുടെയും ജീവനക്കാരുടെ ക്ഷാമവും നേരിടുന്നുമുണ്ട്. കോവിഡ് കാലത്തെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങളും പറയുന്നു. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ വൈദ്യോപദേശം തേടാനും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർഥിച്ചു.

2025 ൽ റെക്കോഡ് എണ്ണം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതിനാൽ ജപ്പാൻ ഒരു മുൻനിര ആഗോള വിനോദസഞ്ചാര കേന്ദ്രമായി തുടരുന്നു. എന്നിരുന്നാലും, ഇൻഫ്ലുവൻസ അതിവേഗം പടരുന്നത് തുടരുന്നതിനാൽ, പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വിദഗ്ധർ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നു. ടോക്യോ ആസ്ഥാനമായുള്ള ട്രാവൽ മാർക്കറ്റിംഗ് അനലിസ്റ്റ് ആഷ്‌ലി ഹാർവി യാത്രക്കാരോട് കോവിഡ് സമയത്തെ അതേ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ ഉപദേശിക്കുന്നു. മറ്റ് രാജ്യങ്ങളിലെ വൈറസുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ വൈറസെങ്കിലും, മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക തുടങ്ങിയ ശുചിത്വ നടപടികൾ ഇപ്പോഴും വളരെ സഹായകരമാകും,ഹാർവി പറഞ്ഞു. അധികൃതർ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല, പക്ഷേ അണുബാധ പടരുന്നത് തടയാൻ സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും വർക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുകയാണ്.

വളരെ വേഗത്തിൽ ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നതിനാൽ ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അടിയന്തര നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വാക്സിനേഷനും വ്യക്തിഗത ശുചിത്വവുമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanpandemic threatHealth News
News Summary - Influenza spreads in Japan. Nearly 4,000 people are being treated, schools are closed
Next Story