Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ ആശുപത്രിയും...

ഗസ്സയിൽ ആശുപത്രിയും പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ ഇന്ത്യ; വികസന പദ്ധതികളെ സ്വാഗതം ചെയ്ത് ഫലസ്തീൻ

text_fields
bookmark_border
ഗസ്സയിൽ ആശുപത്രിയും പരിശീലന കേന്ദ്രവും സ്ഥാപിക്കാൻ ഇന്ത്യ; വികസന പദ്ധതികളെ സ്വാഗതം ചെയ്ത് ഫലസ്തീൻ
cancel

ഇന്ത്യ പ്രഖ്യാപിച്ച പുതിയ വികസന പദ്ധതികളെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ഫലസ്തീൻ എംബസി രംഗത്തെത്തി. ഗസ്സയുടെ പുനരുജ്ജീവനത്തിനും അവിടുത്തെ അത്യാവശ്യ പൊതുസേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ ഈ നീക്കം വലിയൊരു ചുവടുവെപ്പാണെന്ന് എംബസി വ്യക്തമാക്കി. ബ്രസൽസിൽ നടന്ന ഫലസ്തീൻ ഡോണർ ഗ്രൂപ്പ് യോഗത്തിലാണ് ഇന്ത്യ ഈ പുതിയ സഹായ പദ്ധതികൾ പ്രഖ്യാപിച്ചത്. ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ഫിറ്റ്മെന്റ് സെന്റർ, യുവാക്കൾക്കായി ഒരു വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നിർമ്മിച്ച് നൽകുമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം. ഈ നിർണ്ണായക സഹായത്തിന് ഇന്ത്യൻ ഭരണകൂടത്തോടും ജനങ്ങളോടും ഫലസ്തീൻ നയതന്ത്ര കാര്യാലയം നന്ദി അറിയിച്ചു.

നിലവിൽ ഗസ്സയിലെ ഭൂരിഭാഗം ആരോഗ്യസംവിധാനങ്ങളും തകരുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്ത വലിയൊരു മാനുഷിക പ്രതിസന്ധിയിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും കടുത്ത ക്ഷാമം അവിടെ തുടരുകയാണ്. യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീനികൾക്ക് കൃത്രിമ അവയവങ്ങളും പുനരധിവാസവും ദീർഘകാല പരിചരണവും ആവശ്യമുണ്ട്. ഇന്ത്യ നിർമ്മിക്കുന്ന ആശുപത്രിയും കൃത്രിമ അവയവ നിർമ്മാണ കേന്ദ്രവും ഈ പ്രതിസന്ധിക്ക് വലിയൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം യുവാക്കൾക്ക് തൊഴിൽ നൈപുണ്യം നൽകുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അവിടുത്തെ സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും കമ്മ്യൂനിറ്റികൾ കെട്ടിപ്പടുക്കുന്നതിനും സഹായകരമാകും.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്ക് താത്കാലിക അംഗത്വത്തിനായുള്ള ഇന്ത്യയുടെ ക്യാമ്പയിൻ ഉദ്ഘാടന വേളയിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ പദ്ധതികളെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയെ ഇന്ത്യ നിരന്തരം പിന്തുണയ്ക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. ഏജൻസിയുടെ ഏറ്റവും മികച്ച വളർന്നുവരുന്ന ദാതാവായിട്ടാണ് ഇന്ത്യയെ അവർ കണക്കാക്കുന്നത്.

വർഷം തോറും അഞ്ച് മില്യൺ യു.എസ് ഡോളറാണ് ഇന്ത്യ ഈ ഏജൻസിക്ക് നൽകി വരുന്നത്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ ധനസഹായം വെട്ടിക്കുറച്ചപ്പോഴും ഈ വർഷത്തെ ആദ്യ ഗഡുവായ 2.5 മില്യൺ ഡോളർ ഇന്ത്യ കൃത്യമായി കൈമാറിയിരുന്നു. ചർച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരമെന്ന ഇന്ത്യയുടെ നിലപാടിനും, ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വം നൽകുന്നതിനുള്ള പിന്തുണയ്ക്കും എംബസി പ്രത്യേകം നന്ദി രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളോടും നീതിയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ഫലസ്തീൻ ജനതയോടുള്ള ദീർഘകാല സൗഹൃദത്തെയും അവർ പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazzarehabilitiondevelopment projects
News Summary - India to Establish Hospital and Training Center in Gaza; Palestine Welcomes Development Projects
Next Story