Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ഫ്രാൻസ്

text_fields
bookmark_border
കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ഫ്രാൻസ്
cancel

പാരിസ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാൻസ്. പ്രതിരോധ രംഗത്ത് പണിെയടുക്കുന്ന കുടിയേറ്റക്കാർ എത്രയും വേഗം പൗരത്വത്തിനായി അപേക്ഷിക്കണമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

700ലധികം പേർക്ക് ഇതിനകം പൗരത്വം നൽകിയതായും അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ വിദഗ്ധർ, ശുചീകരണ തൊഴിലാളികൾ, ഷോപ് തൊഴിലാളികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് രോഗം ഏറ്റവും മാരകമായി പടർന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഫ്രാൻസുമുണ്ട്.

രോഗികളുടെ മരണനിരക്കും ഗണ്യമായി കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പൗരത്വ സംരംഭം ആദ്യമായി പ്രഖ്യാപിച്ചത്. സാധരണ നിലയിൽ ഫ്രാൻസിൽ അഞ്ചു വർഷം സ്ഥിരം താമസിച്ചവരെയാണ് പൗരത്വത്തിന് പരിഗണിക്കുക. എന്നാൽ, കോവിഡ് പ്രതിരോധ മേഖലയിലുള്ളവർ രണ്ടു വർഷം പൂർത്തിയാക്കിയാൽ മതിയാകും. 2,890 പേർ ഇതുവരെ അപേക്ഷിച്ചിതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Francecitizenship
News Summary - France to reward COVID-19 frontline workers with citizenship
Next Story