Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിഷേധത്തീയിൽ...

പ്രതിഷേധത്തീയിൽ ഫ്രാൻസ്

text_fields
bookmark_border
പ്രതിഷേധത്തീയിൽ ഫ്രാൻസ്
cancel

പാരിസ്: പതിനേഴുകാരനെ പൊലീസുകാരൻ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ വ്യാപക കലാപത്തിെന്റ നാലാം ദിവസം 1300 പേരെ അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്. അതിനിടെ, കൊല്ലപ്പെട്ട നഹേലിെന്റ സംസ്കാരം ശനിയാഴ്ച വൈകീട്ട് നടന്നു.

കൗമാരക്കാരന്റ മരണത്തിെന്റ മറവിൽ പ്രതിഷേധക്കാർ അഴിഞ്ഞാടുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആരോപിച്ചു. അക്രമത്തിനിറങ്ങിയ കുട്ടികളെ വീട്ടിൽതന്നെ നിർത്താൻ അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യം പരിഗണിച്ച് മാക്രോൺ നടത്താനിരുന്ന ജർമ്മൻ സന്ദർശനം മാറ്റിെവച്ചു. ക്രമങ്ങൾ നിർത്തി സംഭാഷണത്തിെന്റയും അനുരഞ്ജനത്തിെന്റയും പാത തുറക്കണമെന്ന് ഫ്രഞ്ച് ഫുട്ബാൾ ടീം ക്യാപ്റ്റൻ കിലിയൻ എംബാപ്പെ അഭ്യർഥിച്ചു.

മുൻകരുതലെന്ന നിലയിൽ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പൊതുഗതാഗതം നിർത്തിവെച്ചു. മാർസെയിൽ നഗരത്തിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പ്രൈഡ് ഫെസ്റ്റിവൽ ഉൾപ്പെടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

ട്രാഫിക് സിഗ്നലിൽ കാർ നിർത്താനാവശ്യപ്പെട്ടിട്ടും മുന്നോട്ടുപോകാൻ ശ്രമിച്ച പതിനേഴുകാരനെ ചൊവ്വാഴ്ചയാണ് പൊലീസ് വെടിവെച്ചുകൊന്നത്. ഇതിെന്റ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് വൻതോതിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 45,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പ്രതിഷേധക്കാർ കൊള്ളയടിച്ചു. അക്രമം പ്രോത്സാഹിപ്പിക്കുന്നതിൽ സമൂഹ മാധ്യമങ്ങളും പങ്കുവഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുറ്റപ്പെടുത്തി. യുവാവിനെ വെടിവെച്ചുകൊന്ന പൊലീസുകാരെന്റ പേരും വിലാസവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെ സർക്കാർ ആശങ്കയോടെയാണ് കാണുന്നത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം നീക്കംചെയ്യുന്നതിനായി സ്നാപ്ചാറ്റ്, ട്വിറ്റർ എന്നിവ ഉൾപ്പെടെയുള്ള സമൂഹ മാധ്യമ സ്ഥാപനങ്ങളുമായി സർക്കാർ സംഭാഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:France
News Summary - France riots
Next Story