60 വർഷത്തിനിടെ ആദ്യമായി യു.എന്നിൽ പ്രസംഗിച്ച് സിറിയൻ പ്രസിഡന്റ്
text_fieldsജനീവ: 60 വർഷത്തിനിടെ, ഇതാദ്യമായി സിറിയൻ പ്രസിഡന്റ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. 10 ലക്ഷം ജനങ്ങളെ കൊല്ലുകയും ലക്ഷക്കണക്കിനാളുകളെ പീഡിപ്പിക്കുകയും ചെയ്ത ആറ് പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യത്തിന് ശേഷം സിറിയ അന്താരാഷ്ട്ര സമൂഹത്തിലേക്ക് മടങ്ങിവരികയാണെന്ന് പ്രസിഡന്റ് അഹമദ് അശ്ശറഅ് പറഞ്ഞു.
ലോകരാഷ്ട്രങ്ങൾക്കിടയിൽ സിറിയ അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക നേതാക്കളുടെ വാർഷിക സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
1967ൽ അറബ്-ഇസ്രായേൽ യുദ്ധത്തിന് തൊട്ടുപിന്നാലെ, നൂറുദ്ദീൻ അത്താസി നടത്തിയ പ്രസംഗത്തിനുശേഷം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ആദ്യത്തെ സിറിയൻ രാഷ്ട്രത്തലവനായി അഹമദ് അശ്ശർഅ് മാറി.
സ്വന്തം ജനങ്ങളുടെ മേൽ ബോംബിടുന്നതിന് പകരം പാകിസ്താൻ സാമ്പത്തിക രംഗം മെച്ചപ്പെടുത്തട്ടെ; യു.എന്നിൽ ഇന്ത്യ
സ്വന്തം ജനങ്ങളുടെ മേൽ ബോംബിടുന്നതിനും ഭീകരർക്ക് ഒത്താശ ചെയ്യുന്നതിനും പകരം പാകിസ്താൻ സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ ശ്രമിക്കട്ടെയെന്ന് ഇന്ത്യ.
യു.എൻ മനുഷ്യവകാശ കൗൺസിലിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം ദൗത്യ കൗൺസിലർ ക്ഷിതിജ് ത്യാഗിയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. യു.എൻ വേദിയിൽ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയും പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന പാക് നടപടിയെയും ഇന്ത്യൻ പ്രതിനിധി രൂക്ഷമായി വിമർശിച്ചു.
ഈ സമയംകൊണ്ട് സ്വന്തം മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെടുത്താനാണ് പാകിസ്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (യു.എൻ.എച്ച്.ആർ.സി) 60ാമത് റെഗുലർ സെഷനിൽ സംസാരിക്കുകയായിരുന്നു ത്യാഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

