Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2024 10:06 PM IST Updated On
date_range 2 Sept 2024 10:06 PM ISTജർമനിയിൽ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി തീവ്ര വലതുപക്ഷം; രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം
text_fieldsbookmark_border
camera_alt
‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ നേതാവ് ബ്യോൺ ഹൊക്കെ വിജയാഹ്ലാദത്തിൽ
ബർലിൻ: രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി പ്രവിശ്യ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷി ഒന്നാമത്. തുറിങ്കിയയിൽ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി) കക്ഷിയാണ് 32.8 ശതമാനം വോട്ടോടെ മികച്ച ഒന്നാമന്മാരായത്. കടുത്ത കുടിയേറ്റ വിരുദ്ധ പാർട്ടിയാണ് എ.എഫ്.സി.
23.6 ശതമാനം വോട്ട് നേടി പ്രധാന പ്രതിപക്ഷ കക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) ആണ് രണ്ടാമത്. 15.8 ശതമാനം വോട്ടോടെ ബി.എസ്.ഡബ്ല്യു മൂന്നാമതും 13.1 ശതമാനം വോട്ട് നേടി ഇടതുകക്ഷികൾ നാലാമതുമെത്തി. എ.എഫ്.ഡി പക്ഷേ, അധികാരത്തിലെത്താൻ സാധ്യത കുറവാണ്. സാക്സണി പ്രവിശ്യാ തെരഞ്ഞെടുപ്പിലും എ.എഫ്.ഡി മികച്ച പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

