Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎപ്‌സ്റ്റീൻ ചർച്ചകൾ...

എപ്‌സ്റ്റീൻ ചർച്ചകൾ അട്ടിമറിക്കാൻ ഇറാനിയൻ പ്രൊപ്പഗണ്ട? വൈറലായി എപ്സ്റ്റീൻ-ട്രംപ് വ്യാജ വിഡിയോ

text_fields
bookmark_border
എപ്‌സ്റ്റീൻ ചർച്ചകൾ അട്ടിമറിക്കാൻ ഇറാനിയൻ പ്രൊപ്പഗണ്ട? വൈറലായി എപ്സ്റ്റീൻ-ട്രംപ് വ്യാജ വിഡിയോ
cancel

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കണ്ണുകെട്ടിയ പെൺകുട്ടികൾക്കൊപ്പം നിൽക്കുന്നതായി കാണിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും തെറ്റായ വിവരങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ വ്യക്തമാക്കി.

എക്സിൽ വ്യാപകമായി പ്രചരിച്ച ഈ മങ്ങിയ വിഡിയോയിൽ, കണ്ണുകെട്ടിയ പെൺകുട്ടികൾ ട്രംപിനെപ്പോലെയുള്ള ഒരാൾക്കരികിലൂടെ നടന്നുപോകുന്നതായി കാണാം. തുടർന്ന്, ട്രംപ് മറ്റ് പ്രമുഖർക്കൊപ്പം ജെഫ്രി എപ്‌സ്റ്റീനുമായി സംസാരിക്കുന്ന പഴയ ദൃശ്യങ്ങളിലേക്കാണ് വിഡിയോ മാറുന്നത്. 'HDX ന്യൂസ്' എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ 6.8 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇറാനുമായുള്ള യുദ്ധം തുടങ്ങിയതെന്ന വ്യാജ ആരോപണവും ഈ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.

ഈ വിഡിയോ പങ്കുവെച്ച അക്കൗണ്ട്, ഇറാൻ സർക്കാരിന്റെ ആശയങ്ങളെ പിന്തുണക്കുന്ന അജ്ഞാത അക്കൗണ്ടുകളുടെ ഒരു ശൃംഖലയുടെ ഭാഗമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ISD) ഗവേഷകർ പറയുന്നു. സമാനമായ വിഡിയോ പങ്കുവെച്ച 'GPX ന്യൂസ്' എന്ന മറ്റൊരു അക്കൗണ്ടിന് 4.7 ദശലക്ഷത്തിലധികം കാഴ്ചകളാണ് ലഭിച്ചത്. ഇത്തരം അക്കൗണ്ടുകൾ പരസ്പരം ഉള്ളടക്കം പങ്കുവെക്കുകയും ഇറാനെ പിന്തുണക്കുകയും അമേരിക്കയെയും ഇസ്രായേലിനെയും വിമർശിക്കുകയും ചെയ്യുന്നു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട സെൻസേഷണൽ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ആളുകളെ ആകർഷിക്കുകയും പിന്നീട് അവരിലേക്ക് രാഷ്ട്രീയ പ്രചാരണം എത്തിക്കുകയുമാണ് ഇവരുടെ തന്ത്രമെന്ന് ഐ.എസ്‌.ഡിയിലെ ബ്രെറ്റ് ഷാഫർ പറഞ്ഞു.

'ഓപ്പറേഷൻ എപ്‌സ്റ്റീൻ ഫ്യൂറി' എന്ന പദം സംഘർഷത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ എക്സിൽ 90,000ത്തിലധികം തവണ പ്രത്യക്ഷപ്പെട്ടതായി ആന്റി-ഡിഫമേഷൻ ലീഗ് (ADL) ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രചാരണങ്ങൾ അക്രമങ്ങൾക്കും വിദ്വേഷത്തിനും വഴിതുറക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഒരു വിഡിയോ കൊണ്ട് മാത്രം ജനങ്ങളുടെ അഭിപ്രായം പെട്ടെന്ന് മാറില്ലെങ്കിലും, ഇത്തരം ഉള്ളടക്കങ്ങൾ ആവർത്തിച്ച് കാണുന്നത് ജനങ്ങളുടെ ചിന്താഗതിയെ ക്രമേണ സ്വാധീനിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആളുകൾ ഇതിനകം വിശ്വസിക്കുന്ന കാര്യങ്ങളെ ശക്തിപ്പെടുത്തുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നതെന്ന് അറ്റ്ലാന്റിക് കൗൺസിലിലെ എമേഴ്സൺ ബ്രൂക്കിങ് പറഞ്ഞു.

ഫെബ്രുവരി 28ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യു.എസ്, ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നതോടെയാണ് തെറ്റായ വിവരങ്ങളുടെ വ്യാപനം വർധിച്ചത്. മിസൈൽ ആക്രമണങ്ങൾ, തകർന്ന യുദ്ധവിമാനങ്ങൾ, വലിയ സ്ഫോടനങ്ങൾ എന്നിവ കാണിക്കുന്ന വിഡിയോകൾ കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിറഞ്ഞു. ഇതിൽ പലതും എ.ഐ ഉപയോഗിച്ച് നിർമിച്ചതോ, പഴയ സംഘർഷങ്ങളിൽ നിന്നുള്ളതോ, വിഡിയോ ഗെയിമുകളിൽ നിന്നുള്ള ദൃശ്യങ്ങളോ ആണെന്ന് പിന്നീട് തെളിഞ്ഞു.

മാധ്യമപ്രവർത്തകരുടെ അന്വേഷണത്തെത്തുടർന്ന് എക്സ്, HDX ന്യൂസ്, GPX ന്യൂസ് എന്നീ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന യുദ്ധ ദൃശ്യങ്ങൾക്കെതിരെ എക്സ് പുതിയ നയം പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ ഉപയോഗിച്ച് നിർമിച്ച വിഡിയോകൾ വെളിപ്പെടുത്താതെ പങ്കുവെക്കുന്നവർക്ക് 90 ദിവസത്തേക്ക് വരുമാനം ലഭിക്കില്ലെന്നും, ആവർത്തിച്ചാൽ അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യുമെന്നുമാണ് മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake videosocial media viralJeffrey EpsteinDonald TrumpUS Israel Iran War
News Summary - Fake Epstein–Trump Video Goes Viral on X
Next Story