ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാൻ ലോകാരോഗ്യ സംഘടന; ലക്ഷ്യം കോവിഡിെൻറ ഉറവിടം
text_fieldsജനീവ: കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ചൈന വൈകിയെന്ന ആഗോള ആശങ്കകൾക്കിടെ വൈറസിെൻറ ഉറവിടം കണ്ടെത്താൻ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിക്ക് കാരണക്കാരനായ സാർക് കോവ് 2 എന്ന വൈറസിെൻറ ഉറവിടം കണ്ടെത്തലാണ് ലക്ഷ്യം. സംഘം അടുത്ത ആഴ്ച ചൈനയിലെത്തും. വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം.
'വൈറസിെൻറ ഉറവിടം കണ്ടെത്തേണ്ടത് വളരെയേറെ പ്രധാനമാണ്. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. വൈറസിെൻറ ആവിർഭാവം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂർണമായി മനസിലാക്കിയാൽ അതിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാൻ കഴിയും. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം പറഞ്ഞു.
ഞങ്ങൾ അടുത്ത ആഴ്ച ചൈനയിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ട്. അത്, വൈറസ് വ്യാപനത്തിന് എങ്ങനെ തുടക്കമായി എന്നും ഭാവിയിൽ നമുക്ക് എന്തു ചെയ്യാനാകുമെന്നതിനെ കുറിച്ചും മനസിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. - അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യം സംഘടനയുടെ ചൈനയിലെ ഒാഫീസ്, വുഹാൻ മുൻസിപ്പിൽ ഹെൽത് കമീഷനിൽ നിന്നും 'വൈറൽ ന്യൂമോണിയ' കേസുകളുമായി ബന്ധപ്പെട്ടുള്ള സ്റ്റേറ്റ്മെൻറ് എടുത്തതിന് ശേഷം ആറ് മാസത്തോളം സംഘം രാജ്യത്ത് തങ്ങും. ലോകത്താകമാനമായി അഞ്ച് ലക്ഷത്തോളം പേരുടെ മരണത്തിന് കാരണക്കാരനായ വൈറസിെൻറ ഉറവിടം ലോകാരോഗ്യ സംഘടനക്ക് കണ്ടെത്താനാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇപ്പോഴും വൈറസ് മൂലമുള്ള കെടുതികൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.