യു.കെ വിസ നിയമം കർശനമാക്കി
text_fieldsലണ്ടൻ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ബ്രിട്ടൻ വിസാ നിയമങ്ങളിൽ മാറ്റം വരുത്തുന്നു. പുതിയ വിസാ നിയമം െഎ.ടി പ്രഫഷണലുകളെയാണ് ഏറെയും ബാധിക്കുക. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവർത്തിക്കുന്ന ടയർ 2 വിഭാഗത്തിൽ പെടുന്ന െഎ.ടി കമ്പനികൾക്ക് പുതിയ മാറ്റം തിരിച്ചടിയാകും.
കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവർക്ക് മാത്രമേ നവംബർ 24നുശേഷം രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്ഥലം മാറ്റത്തിന് (െഎ.സി.ടി) അപേക്ഷിക്കാനാവൂ. നേരത്തെ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി.
90 ശതമാനം ഇന്ത്യൻ െഎ.ടി കമ്പനികളും ഇൗ വിസ സംവിധാനം ഉപയോഗിച്ചാണ് ജീവനക്കാരെ ബ്രിട്ടനിലേക്ക് അയക്കുന്നത്. അതുകൊണ്ടുതന്നെ നിയമഭേദഗതി കൂടുതൽ ബാധിക്കുന്നതും ഇന്ത്യൻ െഎ.ടി പ്രഫഷണലുകളെയാണ്.
യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ ഇൗ നിയമത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
അനുഭവസമ്പത്തുള്ള ജീവനക്കാർക്ക് 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാർക്ക് 23,000 പൗണ്ടുമാണ് വിസക്ക് അപേക്ഷിക്കാൻ വേണ്ട ശമ്പള പരിധി. ഒരു കമ്പനിക്ക് ഒരു വർഷം 20സ്ഥലങ്ങളിലേക്ക് സ്ഥാനമാറ്റം നൽകാം.
യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യക്കാരുടെ കുടുംബാംഗങ്ങൾക്ക് ബ്രിട്ടനിൽ സ്ഥിരതാമസത്തിന് നിർദ്ദിഷ്ട ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണെന്നതും ഇന്ത്യക്കാരെ ഉൾപ്പെടെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.