പുടിനെ ഹസ്തദാനം ചെയ്ത ഡോക്ടർക്ക് കോവിഡ്
text_fieldsമോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനെ മോസ്കോയിലെ കൊറോണ വൈറസ് ഹോസ്പിറ്റൽ ചുറ്റിക്കാണിച്ച ഡേ ാക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മോസ്കോയിലെ കോമുനാർക്ക ആശുപത്രിയാണ് പുടിൻ കഴിഞ്ഞ ചൊവ്വാഴ്ച സന്ദ ർശിച്ചത്. അവിടുത്തെ ഡോക്ടറായ ഡെനിസ് പ്രോട്സെേങ്കാവാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് െ എസൊലേഷനിൽ കഴിയുന്നത്.
പുടിനും പ്രോട്സെേങ്കാവും ഒരുമിച്ചുള്ള ദൃശ്യങ്ങൾ അവിടുത്തെ ഒരു ടിവി ചാനൽ പുറത്തുവിട്ടിരുന്നു. ഇരുവരും ഹസ്തദാനം ചെയ്യുന്നതടക്കം ദൃശ്യത്തിലുണ്ട്. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായുള്ള ഒന്നും തന്നെ രണ്ടുപേരും ധരിച്ചിരുന്നില്ല. ഇത് വലിയ ഭീതിയാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ പുടിൻ നിരന്തരം കോവിഡ് പരിശോധനക്ക് വിധേയമാകുന്നുണ്ടെന്നും നിലവിൽ എല്ലാം ശരിയായ രീതിയിലാണ് പോകുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രോട്സെേങ്കാവ് തെൻറ രോഗ വിവരവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ‘അതെ, എനിക്ക് കോവിഡ് 19 പോസിറ്റീവാണ്. എന്നാൽ ഞാനിപ്പോൾ സുഖമായിരിക്കുന്നു. എെൻറ ഒാഫീസിൽ െഎസൊലേഷനിൽ കഴിയുകയാണിപ്പോൾ. ഇൗ മാസം ഞാൻ വികസിപ്പിച്ചെടുത്ത എെൻറ പ്രതിരോധ ശക്തി അതിെൻറ ജോലി ചെയ്യുന്നുണ്ട്. - ഫേസ്ബുക്ക് വാളിൽ അദ്ദേഹം കുറിച്ചു.
റഷ്യയിൽ ഇതുവരെ 17 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി എട്ടുപേരാണ് മരിച്ചത്. നിലവിൽ 2,337 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 501 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
റഷ്യയും നിലവിൽ ലോക്ഡൗണിൽ കഴിയുകയാണ്. അടച്ചുപൂട്ടൽ ലംഘിക്കുന്നവർക്ക് കഠിന ശിക്ഷ നൽകുമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ റഷ്യയിൽ സർക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.