ന്യൂയോർക്കിൽ കോളജ് വിദ്യാർഥി കുത്തേറ്റ് മരിച്ചു; പതിമൂന്നുകാരന്‍ അറസ്റ്റിൽ
text_fieldsന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടന്‍ കാമ്പസിനു സമീപം കോളജ് വിദ്യാർഥി കുത്തേറ്റു മരിച്ച കേസില്‍ പതിമൂന്നു വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബര്‍ണാഡ് കോളജ് ആദ്യവര്‍ഷ ജേര്‍ണലിസം വിദ്യാർഥി റ്റീസാ മേജോഴ്‌സ്(18) ആണ് കൊല്ലപ്പെട്ടത്.
ഡിസംബര്‍ 11ന് വൈകിട്ട് മോണിംഗ് സൈഡ് പാര്‍ക്കിനു സമീപത്താണ് കൊലപാതകം നടന്നത്. മൂന്ന് കൗമാരപ്രായക്കാർ ചേർന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനിടെയാണ് പതിമൂന്നുകാരൻ ടീസ്സയെ കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ടീസ്സയെ മൗണ്ട് സീനായ് സെൻറ് ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിനുശേഷം രക്ഷപെട്ട പതിമൂന്നുകാരനെ ഇതേ പരിസരത്തുെവച്ചാണ് പിടികൂടുകയായിരുന്നു. സംഭവസമയത്ത് കാമറയില്‍ പതിഞ്ഞ വസ്ത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അക്രമി സംഘത്തിലെ പതിനാലു വയസുകാരനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അറസ്റ്റിലായ പതിമൂന്നുകാരനെതിരേ കൊലപാതകം, കവര്‍ച്ച, കുറ്റകരമായി മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് നിയമമനുസരിച്ച് ഫാമിലി കോര്‍ട്ടില്‍ വിചാരണ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.