ചൈനയിലേക്കാൾ കൂടുതൽ മരണം; കോവിഡിന് മുന്നിൽ പകച്ച് സ്പെയിനും
text_fieldsമഡ്രിഡ്:പ്രതിരോധമാർഗങ്ങൾ ശക്തമാക്കുന്നതിനിടയിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. മരണനിരക്ക ിൽ ചൈനയെ മറികടന്നിരിക്കയാണ് സ്പെയിൻ. കോവിഡ് ബാധിച്ച് മരിച്ചവരിൽ ലോകത്ത് രണ്ടാംസ്ഥാനം സ്പെയിനാണ്. 24 മണിക്കൂറിനിടെ 738 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ജീവനെടുത്തവരുടെ എണ്ണം 3434 ആയി. ചൈനയിൽ 3281 ആണ് മരണനിരക്ക്. സ്പെയിനിൽ മുമ്പത്തെ അപേക്ഷിച്ച് വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി 20 ശതമാനമായി വർധിക്കുകയാണ്.ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഡ്രിഡിലാണ്. കടുത്ത പ്രതിസന്ധിയിലാണ് ഇവിടുത്തെ ആശുപത്രികൾ.
ഇറാനിൽ വൈറസ് ബാധ തടയാൻ യാത്രവിലക്കും സാമൂഹിക വിലക്കും കർശനമാക്കി. ഇറാനിലെ മരണസംഖ്യ 2000 കടന്നു. ഇറാനിൽ ബുധനാഴ്ച 143 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 2077 ആയി.27,017 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്.ഇറ്റലിയിൽ ചൊവ്വാഴ്ച മാത്രം 743 പേരാണ് മരിച്ചത്. ആകെ മരണം 6820 ആയി. ചൈനയിൽ മരണം 3281ആയി ഉയർന്നു.
സിഡ്നിയിലെ യാത്രക്കപ്പലിൽ രോഗികൾ വന്നിറങ്ങിയതോടെ ആസ്ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം വർധിച്ചു. ഇറ്റലിയിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കാനാണ് സാധ്യത. യൂറോപ്പിലുടനീളം ദുരന്ത നിവാരണ കേന്ദ്രങ്ങൾ തുറക്കാൻ യൂറോപ്യൻ യൂനിയൻ നിർദേശം നൽകി.ഫ്രാൻസിൽ അടച്ചുപൂട്ടൽ ആറാഴ്ചകൂടി നീട്ടിയതായി പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.