സ്ലൊവീനിയ: കുടിേയറ്റ വിരുദ്ധ പാർട്ടിക്ക് ഭൂരിപക്ഷം
text_fieldsലുബ്ലിയാന: സ്ലൊവീനിയ പൊതുതെരഞ്ഞെടുപ്പിൽ കുടിേയറ്റ വിരുദ്ധ പാർട്ടിക്ക് ഭൂരിപക്ഷം. മുൻ പ്രധാനമന്ത്രി ജാനസ് ജൻസ നയിക്കുന്ന സ്ലൊവീനിയൻ ഡെമോക്രാറ്റിക് പാർട്ടി (എസ്.ഡി.എസ്) 25 ശതമാനം വോട്ട് നേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ, ഒറ്റക്ക് സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാൽ എസ്.ഡി.എസിന് കൂട്ടുകക്ഷി സർക്കാറിനായി മറ്റു പാർട്ടികളെ കൂട്ടുപിടിക്കേണ്ടിവരും.
ഇടതുപക്ഷ ചായ്വുള്ള ലിസ്റ്റ് ഒാഫ് മർജാസ് പാർട്ടി 12.7 ശതമാനം വോട്ടുമായി രണ്ടാമതെത്തിയപ്പോൾ സോഷ്യൽ ഡെമോക്രാറ്റുകളായ മോഡേൺ സെൻറർ പാർട്ടി ഒമ്പത് ശതമാനം വോേട്ടാടെ മൂന്നാമതെത്തി.
തീവ്രദേശീയ നിലപാടുകളുള്ള പാർട്ടിയാണ് ജാനസ് ജൻസയുടെ എസ്.ഡി.എസ് പാർട്ടി. ഹങ്കറിയിലെ തീവ്ര ദേശീയതയുള്ള പ്രധാനമന്ത്രി വിക്ടർ ഒാർബനെ തുറന്നു പിന്തുണക്കുന്നയാളാണ് ജാനസ് ജൻസ.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എസ്.ഡി.എസിന് 90 അംഗ പാർലമെൻറിൽ 25 സീറ്റാണുണ്ടാവുക. 7.1 ശതമാനം വോട്ടും ഏഴ് സീറ്റുമുള്ള വലതുപക്ഷ പാർട്ടിയായ നോവ സ്ലൊവീനിയ മാത്രമാണ് എസ്.ഡി.എസിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച ഏക പാർട്ടി. അതുകൊണ്ടുതന്നെ കൂട്ടുകക്ഷി സർക്കാർ രൂപവത്കരണം പ്രയാസകരമാവും. 13 സീറ്റുകളുള്ള ലിസ്റ്റ് ഒാഫ് മർജാസ് പാർട്ടിയുടെ നിലപാടാവും നിർണായകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
