സാൽവദോർ ബിഷപ്പിനെയും പോപ് പോൾ ആറാമനെയും വിശുദ്ധരായി പ്രഖ്യാപിച്ചു
text_fieldsവത്തിക്കാൻ സിറ്റി: 20ാം നൂറ്റാണ്ടിൽ കത്തോലിക്ക സഭയിലെ സമരമുഖങ്ങളായ രണ്ടുപേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. സേഛാധിപത്യത്തിനും ചൂഷണത്തിനുമെതിരെ പോരാടിയതിെൻറ പേരിൽ വധിക്കപ്പെട്ട സാൽവദോർ ആർച്ച് ബിഷപ് ഒാസ്കർ റൊമേറോ, പോപ് പോൾ ആറാമൻ എന്നിവരെയാണ് സെൻറ് പീറ്റേഴ്സ്ബസിലിക്കയിലെ ചത്വരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.
1980 മാർച്ച് 24നാണ് കുർബാനക്ക് നേതൃത്വം നൽകുന്നതിനിടെ റൊമേറോ ഭരണകൂടം ഏർപ്പെടുത്തിയ വലതുപക്ഷ ആക്രമണകാരികളുടെ വെടിയേറ്റ് മരിച്ചത്. രാജ്യത്തെ കലാപം അവസാനിപ്പിക്കാൻ സൈന്യത്തോട് ആഹ്വാനം ചെയ്തതിെൻറ പിറ്റേന്നാണ് കലാപകാരികൾ അദ്ദേഹത്തിെൻറ ജീവനെടുത്തത്.
കൊലപാതകം ലാറ്റിനമേരിക്കൻ രാജ്യമായ എൽസാൽവദോറിലെ കലാപം ആളിക്കത്തിച്ചു. തീവ്രവലതുപക്ഷ വാദികളും ഇടതുപക്ഷപ്രവർത്തകരും ഏറ്റുമുട്ടി. ആയിരക്കണക്കിന് ഇടതു വിമതർ കൊല്ലപ്പെട്ടു. എങ്കിലും റൊമേറോയുടെ കൊലപാതകികൾ ശിക്ഷിക്കപ്പെട്ടില്ല. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പോപ് ആണ് പോൾ ആറാമൻ. 1963ലാണ് അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. 1978ൽ അന്തരിച്ചു.
കത്തോലിക്ക സഭയിൽ പരിഷ്കരണത്തിനായി വാദിച്ച വ്യക്തിയായിരുന്നു പോൾ. അദ്ദേഹം പുരോഗമന,യാഥാസ്ഥിതിക ആശയങ്ങൾ സംയോജിപ്പിച്ചാണ് സഭയിൽ പരിഷ്കരണം കൊണ്ടുവന്നത്. ഇന്ത്യ ആദ്യം സന്ദർശിച്ച മാർപാപ്പയും അദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.