56 സ്ത്രീകളെ കൊന്ന റഷ്യൻ പൊലീസുകാരന് ജീവപര്യന്തം
text_fieldsമോസ്കോ: റഷ്യയിൽ 56 സ്ത്രീകളെ കൊലപ്പെടുത്തിയ മുൻ പൊലീസുകാരൻ മിഖായേൽ പോപ്കോ വിന് ജീവപര്യന്തം തടവുശിക്ഷ. നേരത്തേ 22 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യ ന്തം ലഭിച്ചിരുന്നു. റഷ്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളിയാണ് പോപ്കോവ്.
1992 മുതൽ 2010 വരെയാണ് കൊലപാതകങ്ങൾ നടത്തിയത്. സൈബീരിയയിലെ ഇർകുട്സ്കിലെ കോടതിയാണ് വിധിപുറപ്പെടുവിച്ചത്. വിവാഹിതനും പെൺകുട്ടിയുടെ പിതാവുമാണ് പോപ്കോവ്. ഭാര്യക്ക് മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണ് സ്ത്രീകളെ കൊല്ലുന്നതിലേക്ക് നയിച്ചത്.
17നും 50നുമിടെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. സഹായം വാഗ്ദാനം ചെയ്ത് കാറിൽകയറ്റി മാനഭംഗപ്പെടുത്തിയതിനു ശേഷമാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.