റൂട്ട് കനാൽ അർബുദകാരണമെന്ന്; വിവാദ ഡോക്യുമെൻററി നെറ്റ്ഫ്ലിക്സ് പിൻവലിച്ചു
text_fieldsലണ്ടൻ: ദന്തരോഗങ്ങൾക്കുള്ള പ്രധാന ചികിത്സ രീതികളിലൊന്നായ റൂട്ട് കനാൽ അർബുദത് തിന് കാരണമാകുമെന്ന് ഡോക്യുമെൻററി. ആസ്ട്രേലിയൻ സംവിധായകൻ ഫ്രേസർ ബെയ്ലി തയാ റാക്കിയ ‘റൂട്ട് കോസ്’ എന്ന ഡോക്യുമെൻററിയാണ് സ്തോഭജനകമായ െവളിപ്പെടുത്തലുക ളാൽ വിവാദമായത്. റൂട്ട് കനാൽ ചെയ്യുക വഴി അർബുദവും ഹൃദ്രോഗവും മറ്റു മാരകരോഗങ്ങളും ബാധിച്ചേക്കുമെന്നാണ് ബെയ്ലി ആരോപിക്കുന്നത്. പല്ലിന് രോഗം വന്നാൽ ഇളക്കിക്കളയുകയാണ് ഏറ്റവും നല്ല മാർഗമെന്നും ഡോക്യുമെൻററിയിൽ പറയുന്നു. ശാസ്ത്രീയ പിൻബലമൊന്നുമില്ലാത്ത ഇൗ നിഗമനങ്ങൾ വലിയ വിവാദത്തിന് തിരികൊളുത്തി. പ്രതിഷേധം ശക്തമായതോടെ ഒാൺലൈൻ സ്ട്രീമിങ് സൈറ്റായ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററി പിൻവലിച്ചു.
ഇൗവർഷം ജനുവരി ഒന്നുമുതലാണ് നെറ്റ്ഫ്ലിക്സിൽ ‘റൂട്ട് കോസ്’ കാണിച്ചുതുടങ്ങിയത്. അപ്പോൾതന്നെ അമേരിക്കൻ ഡെൻറൽ അസോസിയേഷൻ(എ.ഡി.എ), അമേരിക്കൻ അസോസിയേഷൻ ഒാഫ് എൻഡോഡോൺടിസ്റ്റ് (എ.എ.ഇ), അമേരിക്കൻ അസോസിയേഷൻ ഒാഫ് ഡെൻറൽ റിസർച്ച് (എ.എ.ഡി.ആർ) എന്നിവ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൈദ്യശാസ്ത്രപരമായ തെറ്റിദ്ധാരണകൾ പടർത്തുന്നതും ലോകമെങ്ങും അംഗീകരിച്ച സുരക്ഷിതമായ റൂട്ട് കനാൽ ചികിത്സക്കെതിരെ സംശയം സൃഷ്ടിക്കുന്നതുമാണ് ഇൗ ആരോപണങ്ങളെന്നായിരുന്നു അവരുടെ പക്ഷം.
നെറ്റ്ഫ്ലിക്സിനൊപ്പം ഇൗ ചിത്രം പ്രദർശിപ്പിച്ച ആപ്പിൾ, ആമസോൺ, വിമിയോ തുടങ്ങിയ ഒാൺലൈൻ സ്ട്രീമിങ് നെറ്റ് വർക്കുകൾക്കും പ്രതിഷേധം അറിയിച്ച് ഇൗ സംഘടനകൾ മെയിൽ അയച്ചിരുന്നു. അമേരിക്കയിൽ മാത്രം 58 ദശലക്ഷം ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സിനുള്ളത്. ചിത്രം പിൻവലിക്കാനുള്ള നെറ്റ്ഫ്ലിക്സിെൻറ തീരുമാനത്തെ ദന്തചികിത്സ വിദഗ്ധർ ശ്ലാഘിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.