കത്തുന്ന മനുഷ്യെൻറ ചിത്രത്തിന് ലോക ഫോേട്ടാഗ്രഫി പുരസ്കാരം
text_fieldsആംസ്റ്റർഡാം: എ.എഫ്.ബി ഫോേട്ടാഗ്രാഫർ റൊണാൾഡോ ഷിമിറ്റിന് 2018 ലെ ലോക പ്രസ് ഫോേട്ടാ അവാർഡ്. വെനിസ്വേലയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ തീപിടിച്ച ശരീരവുമായി പ്രതിഷേധിക്കുന്നയാളുടെ ചിത്രമാണ് പുരസ്കാരത്തിനർഹനാക്കിയത്.
28 കാരനായ വിക്ടർ സലാസറിെൻറ ചിത്രമായിരുന്നു അത്. പൊലീസിെൻറ ബൈക്ക് തകർക്കുന്നതിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് തീ സലാസറിെൻറ ശരീരത്തിലേക്ക് ആളിപ്പടരുകയായിരുന്നു. ഭാഗികമായി പൊള്ളലേറ്റ വിക്ടറിെൻറ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
ചിത്രം നികളസ് മദൂറോ സർക്കാറിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിെൻറ കത്തുന്ന പ്രതീകമാെണന്ന് ജൂറി വിലയിരുത്തി. 2017 മേയിലാണ് ഇൗ ചിത്രം എടുത്തത്. മറ്റു ചിത്രങ്ങൾ പകർത്തുന്നതിനിടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് താനീ കാഴ്ച കണ്ടതെന്നും ഷിമിറ്റ് പറയുന്നു. ക്ലാസിക്കൽ ഫോേട്ടാ എന്നാണ് വിധികർത്താക്കളിലൊരാളായ മഗ്ദലീന ഹെരീറ ചിത്രത്തെ വിശേഷിപ്പിച്ചത്.
വെനിസ്വേലക്കാരനായ ഷിമിറ്റ് 18 വർഷം മുമ്പ് രാജ്യം വിട്ട് മെക്സികോയിലേക്ക് കുടിയേറിയതാണ്. വെനിസ്വേലയിലെ തെൻറ കുടുംബത്തിനും മറ്റുള്ളവർക്കും പുരസ്കാരം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.