Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂറോപ്പിൽ തരംഗമായി...

യൂറോപ്പിൽ തരംഗമായി ‘നന്നാക്കൽ അവകാശ’ സമരം

text_fields
bookmark_border
യൂറോപ്പിൽ തരംഗമായി ‘നന്നാക്കൽ അവകാശ’ സമരം
cancel

ലണ്ടൻ: ഒരു വർഷമോ പരമാവധി മൂന്നു വർഷമോ വാറൻറിയോടെ നാം വാങ്ങുന്ന ഇലക്ട്രോണിക് സ് ഉൽപന്നങ്ങൾക്ക് എത്ര നാൾ ആയുസ്സുണ്ടാകും? സൗജന്യ സർവിസ് കാലാവധി കഴിയുന്നതോടെ അവ പണിമുടക്കുന്നതാണ് പലപ്പോഴും അനുഭവം. വൻതുക നൽകി വീണ്ടും നന്നാക്കാൻ മിനക്കെടാ തെ പുതിയതൊന്നു വാങ്ങാമെന്നുവെച്ചാൽ, നേരത്തേയുള്ളത് ഇ-വേസ്റ്റാകും, വഴിയിൽ തള്ളു ന്നത് പൊല്ലാപ്പാകും.

ലോകം മുഴുക്കെ വൻ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇൗ പ്രശ്നത്തിന ് കമ്പനികൾതന്നെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂറോപ്പിൽ കത്തിപ്പടരുന്ന സമരം ശ്രദ്ധയാകർഷിക്കുകയാണ്. കമ്പനികൾ ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങൾ ദീർഘമായി നിലനിൽക്കുന്നവയാകണമെന്നും ആർക്കും എളുപ്പം നന്നാക്കാനാകുന്നതാകണമെന്നുമാണ് ആവശ്യം.

സമരക്കാർ തെരുവിലിറങ്ങുമെന്നായതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സർക്കാറുകൾ കമ്പനികൾക്ക് കർശന ചട്ടങ്ങൾ നടപ്പാക്കുന്നത് ആലോചിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. ‘നന്നാക്കൽ അവകാശ’മെന്നാണ് സമരത്തിെൻറ പേര്. യു.എസിൽ 18 സംസ്ഥാനങ്ങളും സമാന നിയമം പ്രാബല്യത്തിൽ വരുത്താൻ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കമ്പനികൾ സ്വന്തമായി പ്രഫഷനലുകളെവെച്ച് കേടുപാടുകൾ തീർത്തുനൽകുന്നതാണ് നിലവിലെ രീതി. ഉപകരണങ്ങളുടെ നിർമിതി കൂടുതൽ ലളിതമാക്കിയും വിവരം കൂടുതൽ പേരിലേക്ക് കൈമാറിയും ഒരു പരിധി വരെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെങ്കിലും കമ്പനികൾ കേൾക്കുന്ന മട്ടില്ല.
പ്രധാന വീട്ടുപകരണങ്ങൾ അഞ്ചു വർഷത്തിനിടെ ഉപയോഗശൂന്യമാകുന്നത് 2004നും 2012നുമിടയിൽ 3.5 ശതമാനത്തിൽനിന്ന് 8.3 ശതമാനമായി ഉയർന്നെന്ന് കണക്കുകൾ പറയുന്നു. വാഷിങ് മെഷീനുകളാണ് ഇതിൽ ഏറെ മുന്നിൽ. കമ്പനികൾ പുറത്തുവിടുന്ന കാർബൺ പരിസ്ഥിതിക്കുമേൽ വരുത്തുന്ന ആഘാതം പിന്നെയും ഉയർത്തുന്നതാണ് നിർമാണം വർധിപ്പിക്കൽ. അടിയന്തരമായി ഇത് കുറച്ചുകൊണ്ടുവരണമെങ്കിൽ ഉപകരണങ്ങൾക്ക് ദീർഘായുസ്സ് വേണമെന്നാണ് ആവശ്യം.

യൂറോപ്പിലെയും അമേരിക്കയിലെയും സർക്കാറുകൾ ആലോചിക്കുന്ന പുതിയ നിയന്ത്രണങ്ങൾ ആദ്യ ഘട്ടത്തിൽ ടെലിവിഷൻ പോലുള്ള വലിയ വീട്ടുപകരണങ്ങൾ, ലൈറ്റുകൾ എന്നിവയിലാണ് നടപ്പാക്കുക.
എന്നാൽ, വിവിധ രാജ്യങ്ങൾ കൊണ്ടുവന്ന നിയമങ്ങൾ കമ്പനികൾക്കുമേൽ അനാവശ്യ ഭാരമേൽപിക്കുമെന്നും പുതിയവ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെ നശിപ്പിക്കുമെന്നും ആരോപണവുമായി മറുവിഭാഗവും രംഗത്തുണ്ട്.
വൻകിട കമ്പനികൾതന്നെയാണ് നിയമനിർമാണത്തിനെതിരെ ചരടുവലിയുമായി സജീവമായുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMovementright to repair
News Summary - The 'right to repair' movement wants you to be able to fix your own stuff- world news
Next Story