ഭീതിയൊഴിഞ്ഞിട്ടില്ല; റഷ്യയിൽ ലോക്ഡൗൺ നീട്ടി പുടിൻ
text_fieldsമോസ്കോ: കോവിഡ് 19 കേസുകളുടെ ഗണ്യമായ വർധന പരിഗണിച്ച് റഷ്യ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടി. പ്രസ ിഡൻറ് വ്ളാദിമിർ പുടിനാണ് അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ നീട്ടിയതായി അറിയിച്ചത്.
‘വൈറസിെൻ ഭീഷണി നിലനിൽക്ക ുന്നുണ്ട്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ലോകത്ത് കൊറോണ വൈറസ് അതിെൻറ പാരമ്യത്തിലെത്തിയിട്ടില്ല. നമ്മുടെ രാജ്യത്തും അതുതന്നെയാണ് സ്ഥിതി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഇൗ മാസം അവസാനം വരെ അത് തുടരുക’-പുടിൻ കോവിഡ് 19െൻറ പശ്ചാത്തലത്തിൽ നടത്തുന്ന രണ്ടാമത്തെ ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
മോസ്കോ അടക്കമുള്ള റഷ്യൻ നഗരങ്ങൾക്ക് ഇപ്പോഴും വൈറസിനെ പിടിച്ചുകൊട്ടാൻ ആയിട്ടില്ല. പ്രാദേശിക തലത്തിൽ എന്താണ് അവസ്ഥ എന്നത് മനസിലാക്കാൻ അവിടുത്തെ അധികാരികൾക്ക് പ്രത്യേക അധികാരവും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യം ഭാവിയിൽ മെച്ചപ്പെട്ടാൽ അടച്ചുപൂട്ടലിൽ അയവുവരുത്തുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കും കോവിഡ് കേസുകളും കുറവാണെങ്കിലും റഷ്യയിൽ വൈറസിെൻറ ഭീതിയൊഴിഞ്ഞിട്ടില്ല. 3.548 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ. 30 പേർക്കാണ് വൈറസ് കാരണം ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിൽ ആറ് മരണവും 773 പുതിയ കേസുകളും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.