Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുടെ ഉപഗ്രഹവേധ...

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെൻറഗൺ

text_fields
bookmark_border
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെൻറഗൺ
cancel

ന്യൂയോർക്: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് യു.എസ് പ്രതിരോധ ആസ്ഥാനമായ പെൻറഗൺ രംഗത്ത്. എന്തുകൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തിയെന്നത് ലളിതമായ ചോദ്യം. ബഹിരാകാശത്തുനിന്നുള്ള ഭീഷണിയിൽ ഉത്കണ്ഠയുള്ളതിനാൽ എന്നതാണ് ഉത്തരം -യു.എസ് സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജോൺ ഇ. ഹെയ്‌തൻ യു.എസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോട് പറഞ്ഞു. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുമെന്നും ജോൺ ഇ. ഹെയ‌്തൻ പറഞ്ഞു.

ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിെച്ചന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റൈന്‍ പറഞ്ഞത് പൂർണമായി തള്ളാതെയായിരുന്നു ഹെയ‌്തൻ ഈ ചോദ്യത്തിനു മറുപടി നൽകിയത്. അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 27നാണ് ‘മിഷൻ ശക്തി’ എന്നു പേരിട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം 3 മിനിറ്റില്‍ ലക്ഷ്യം കണ്ടതായും യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacepentagonworld newsASAT testthreats
News Summary - Pentagon defends India’s ASAT test, says country is concerned over “threats” in space- World news
Next Story