Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൺമുന്നിൽ...

കൺമുന്നിൽ മഹാദുരന്തം

text_fields
bookmark_border
paris-fire
cancel

ഫ്രഞ്ച് തലസ്ഥാനനഗരിയിൽ നിന്ന് 200 കി.മി അകലെയുള്ള ടൂർസിലെ വീട്ടിൽ നിന്ന് ഐറിഷ് വിസക്ക് അേപക്ഷ നൽ കാനാണ് തിങ്കളാഴ്ച പാരിസിൽ എത്തിയത്. പ്ലാസ് ഡി ജെസ്സ്യുവിൽ സുഹൃത്ത്‌ താമസിക്കുന്നുണ് ട്. അവിടെയാണ് താമസം പ്ലാൻ ചെയ്തത്. രാത്രി ഏഴു മണിക്ക് നോത്രദാം ദേവാലയത്തിനു സമീപമുള്ള പ ാലത്തിൽ കാത്തുനിൽക്കാമെന്നാണ് പറഞ്ഞത്. വഴിക്കു വെച്ച് ഒരാൾ റോഡിലിരുന്നു കരയുന്നത് കണ്ടു. ഞാൻ ചുറ്റും നോക്കി. മറ്റുള്ളവരുടെ മുഖത്തും സങ്കടം കാണാം.

ആകാശത്ത് പുക ഉയരുന്നു. ഏതോ കെട്ടിടത്തിന് തീപിടിച്ചതാവാം എന്ന് കരുതി പോയി നോക്കിയപ്പോൾ കണ്ടു. തീപിടിച്ചിരിക്കുന്നത് സാധാരണ കെട്ടിടത്തിനല്ല, 1260ൽ പണികഴിപ്പിച്ച ഫ്രഞ്ചുകാരുടെ സ്വകാര്യ അഹങ്കാരമായ നോത്രദാം കത്തീഡ്രലിനാണ്. കാണാൻ ആഗ്രഹിച്ച ചരിത്രവസ്തുക്കളുടെ കൂട്ടത്തിൽ ഇതും ഉണ്ടായിരുന്നു. എന്നാൽ, ഏറ്റവും നല്ലത് അവസാനത്തേക്കു വെക്കുന്ന സ്വഭാവമായതിനാൽ സന്ദർശനം നീണ്ടുപോയി. ചരിത്ര സ്മാരകത്തിെൻറ തകർച്ച കണ്ട് എെൻറ കണ്ണും നിറഞ്ഞൊഴുകി. ദേവാലയത്തിന് ഉയരം കൂടുതലുള്ളതുകൊണ്ട് തീയണക്കാനും സമയമെടുത്തു. പ്രതിദിനം ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന സ്ഥലമാണിത്. എന്നാൽ, ഒരാൾക്കുപോലും പരിക്കേറ്റില്ല. ഇവിടത്തെ സുരക്ഷ സജ്ജീകരിച്ചിരിക്കുന്നത് അങ്ങനെയാണ്. ഇനി ഇത് പഴയ പ്രൗഢിയിലെത്താൻ വർഷങ്ങളെടുക്കും.
തീ

പിടിത്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് കണ്ടു. ദുഃഖം രേഖപ്പെടുത്തുന്ന സമയത്തുപോലും ഫ്രാൻസിനെ കുറ്റപ്പെടുത്താനായിരുന്നു അദ്ദേഹത്തിനു തിടുക്കം. ഫ്രാൻസിന് വാട്ടർ ബോംബ് വിമാനങ്ങൾ ഇല്ലാത്തതു വൻ പോരായ്മയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

(ദുരന്തം നേരിട്ടു കണ്ട മൂവാറ്റുപുഴ
സ്വദേശിയായ ലേഖകൻ മൂന്നുവർഷത്തിലേറെയായി ഫ്രാൻസിലാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceworld newsmalayalam newsmalayalam news onlinemalayalam news updatesParis Fire
News Summary - Paris Fire-World news
Next Story