പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിലനിർത്തും; അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിക്കില്ല
text_fieldsപാരീസ്: ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം തടയുന്നതിന് ഫലപ്രദമായ നടപടിയെട ുക്കാത്തതിനാൽ പാകിസ്താനെ ഗ്രേ പട്ടികയിൽനിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷ ന് ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്). 38രാജ്യങ്ങൾ ഉൾപ്പെട്ട സംഘടനയുടെ പാരീസിൽ നടന്ന യേ ാഗത്തിലാണ് തീരുമാനം. പുൽവാമ ഭീകരാക്രമണത്തെയും യോഗം ശക്തമായി അപലപിച്ചു.
ജയ് ശെ മുഹമ്മദ്, ലഷ്കറെ ത്വയ്യിബ, ജമാഅത്തുദ്ദഅ്വ എന്നീ ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന് തടയുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതായി പാരീസ് ആസ്ഥാനമായ എഫ്.എ.ടി.എഫ് ചൂണ്ടിക്കാട്ടി. യു.എൻ വിലക്കുള്ള സംഘടനകൾക്കെതിരെ പാകിസ്താൻ നടപടിയെടുത്തില്ലെന്നു മാത്രമല്ല,അവയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയാണെന്നും കുറ്റപ്പെടുത്തി. പട്ടികയിൽ തുടരുന്നതോടെ െഎ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി. യൂറോപ്യൻ യൂനിയൻ എന്നിവയിൽ നിന്ന് പാകിസ്താന് വായ്പ ലഭിക്കില്ല.
ഭീകരസംഘങ്ങൾക്ക് ഫണ്ട് തടയുന്നതിന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂൺ, ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തുമെന്നും 27 ഇന ഉപാധികൾ ഒക്ടോബറിനുള്ളിൽ പാലിച്ചില്ലെങ്കിൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുമെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പു നൽകി. ഭീകരരെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയേക്കുമെന്ന ഭയത്താൽ ഭീകരസംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പാകിസ്താൻ തീരുമാനിച്ചിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്.എ.ടി.എഫ്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ അടക്കമുള്ള ഫയല്‍ എഫ്.എ.ടി.എഫിന് സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ചില ഏജന്‍സികള്‍വഴി പുല്‍വാമ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന് പണം ലഭിച്ചിട്ടുണ്ടെന്ന കാര്യവും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം പാരിസില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാകിസ്താനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.