വേട്ടയാടുന്നതിനിടെ പിതാവിെൻറ വെടിയേറ്റ് ബാലനു ദാരുണാന്ത്യം; മൂന്നു പേരുടെ ജീവൻ രക്ഷിച്ച് അവയവദാനം
text_fieldsസൗത്ത് കാരലൈനാ: മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവിെൻറ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒമ്പതു വയസുകാരൻ മരി ച്ചു. കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ സ്പ്രിങ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിലാണ് അപകടമുണ്ടായത്. നാലാം ഗ്രേഡ് വിദ്യാർഥിയായ കോൾട്ടൻ വില്യംസ് ആണ് മരിച്ചത്.
ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിന് പുറത്തായിരുന്നു. പൊലീസ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയാറായി. വർജീനിയയിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞിനായി കരളും സൗത്ത് കാരലൈനായിലെ രണ്ട് കുഞ്ഞുങ്ങൾക്കായി വൃക്കകളും ദാനം ചെയ്തു.
‘‘ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അതുകൊണ്ടാണ് മൂന്നു കുട്ടികൾക്ക് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.’’ - കോൾട്ടൻ വില്യംസിെൻറ മുത്തശ്ശൻ വിൻസ് ഫർടിക് പറഞ്ഞു.
വേട്ടയാടുന്നതിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിങ്ങിനു പോകുക പതിവായിരുന്നു. വിൽസൻ ബ്ലു ഡെവിൾസ് ജൂനിയർ ലീഗ് കളിക്കാരൻ കൂടിയാണ് വില്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.