നീരവ് മോദി ബ്രിട്ടനിലെത്തിയത് ‘ഗോൾഡൻ വിസ’യിൽ
text_fieldsലണ്ടൻ: കോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലെത്തിയത് നിക്ഷേപകർക്ക് ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയിൽ. ബ്രിട്ടീഷ് സർക്കാർ വ ൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. നീരവിെൻറ ഇന്ത്യൻ പാസ്പോർട്ട് ആധാരമാക്കിയ ാണ് വിസ നൽകിയത്.
2018 ജനുവരി മുതൽ രാജ്യംവിട്ട നീരവ് മോദിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. അേതസമയം, നീരവ് എപ്പോഴാണ് ലണ്ടനിലെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഫെബ്രുവരി അവസാനത്തോടെ ന്യൂയോർക്കിൽനിന്ന് ലണ്ടനിലേക്ക് കടക്കുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന സൂചന. നീരവിെൻറ പാസ്പോർട്ട് ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു. എന്നാൽ, പാസ്പോർട്ട് റദ്ദാക്കിയത് ഗോൾഡൻ വിസയെ ബാധിക്കില്ല. ഗോള്‍ഡന്‍ വിസ പദ്ധതി 2008 മുതലാണ് ഗോള്‍ഡന്‍ വിസ പദ്ധതി ബ്രിട്ടന് തുടങ്ങിയത്.
20 ലക്ഷം പൗണ്ട് (ഏകദേശം 18 കോടി രൂപ) ബ്രിട്ടീഷ് ട്രഷറിയിലോ ഓഹരി വിപണികളിലോ നിക്ഷേപിക്കുന്ന ആര്‍ക്കും വിസലഭിക്കും. ഒറ്റത്തവണയായി അഞ്ചുവർഷത്തേക്ക് 20 ലക്ഷം പൗണ്ട് നിക്ഷേപിച്ചാൽ ബ്രിട്ടനിൽ സ്ഥിരതാമസാനുമതിയും ലഭിക്കും. കൂടുതൽ തുക നിക്ഷേപിക്കുന്നവരുടെ കാര്യത്തിൽ നടപടിക്രമങ്ങൾ എളുപ്പത്തിലാകും.
45 കോടി നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷംകൊണ്ട് സ്ഥിരതാമസാനുമതി കിട്ടും. 90 കോടി നിക്ഷേപിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം കൊണ്ടു സ്ഥിരതാമസാനുമതി സ്വന്തമാക്കാം. യൂറോപ്യന്‍ യൂനിയന്‍ പുറത്തുള്ള ഏത് രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാം. ഗോള്‍ഡന്‍ വിസയില്‍ എത്തുന്നവര്‍ക്ക് ബ്രിട്ടീഷ് പൗരന്മാരെപ്പോലെ ജോലിയോ, പഠനമോ ബിസിനസോ എതു മേഖലയും തിരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.