ന്യൂസിലൻഡിൽ പുതിയ ആയുധ നിയമം പാസായി
text_fieldsവെലിങ്ടൺ: 50 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ന്യൂസിലൻഡിലെ പുതിയ ആയുധ നിയമം പാർലമെൻറ് പാസാക്കി. 120 എം.പിമാരിൽ ഒരാളൊഴികെ എല്ലാവരും നിയമത്തി ന് അനുകൂലമായി വോട്ട് ചെയ്തു. ഗവർണർ ജനറലിൽനിന്ന് രാജകീയ അംഗീകാരം ലഭിക്കുന്ന മുറക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരും. ബ്രിട്ടീഷ് രാജ്ഞിയുടെ വാഴ്ച അംഗീകരിച്ചിട്ടുള്ള ന്യൂസിലൻഡിൽ അവരെ പ്രതിനിധാനം ചെയ്യുന്നത് ഗവർണർ ജനറൽ ആണ്.
എല്ലാത്തരം സെമി ഓട്ടോമാറ്റിക് തോക്കുകളും നിരോധിക്കുന്നതാണ് പുതിയ നിയമം. ൈക്രസ്റ്റ് ചർച്ച് സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ മുൻകൈയെടുത്താണ് നിയമ നിർമാണം പൂർത്തിയാക്കിയത്. വൈകാരികമായ പ്രസംഗത്തോടെയാണ് ജസീന്ത ബുധനാഴ്ച ബിൽ അവതരിപ്പിച്ചത്.
പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവെര സന്ദർശിച്ചിരുന്നുവെന്നും ഏതാണ്ട് എല്ലാവർക്കും അനവധി വെടിയുണ്ടകൾ ഏറ്റ നിലയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആക്രമണത്തിെൻറ മാനസിക ആഘാതത്തിന് പുറമേ, ഇരകളെല്ലാം ജീവിതകാലം മുഴുവൻ വലിയ വൈകല്യങ്ങളുമായി കഴിയേണ്ടിവരും. കൊല്ലാൻ വേണ്ടി തയാറാക്കപ്പെട്ടതാണ് ഈ ആയുധങ്ങൾ -ജസീന്ത കൂട്ടിച്ചേർത്തു.
മിലിട്ടറി സ്റ്റൈൽ സെമി ഓട്ടോമാറ്റിക് (എം.എസ്.എസ്.എ) തോക്കുകളും അേസാൾട്ട് റൈഫിളുകളും അവയിൽ ഉപയോഗിക്കുന്ന തിരകളുമാണ് പ്രധാനമായും നിരോധിക്കപ്പെട്ടത്. തോക്കിെൻറ ഭാഗങ്ങൾ വിൽക്കുന്നതിനും വിലക്കുണ്ട്. ഇത്തരം തോക്കുകൾ ൈകവശമുള്ളവർക്ക് സർക്കാറിൽ ഇവ തിരിച്ചേൽപിക്കാം. തോക്കിെൻറ വില സർക്കാർ നൽകും. 138 ദശലക്ഷം ഡോളറാണ് ഇതിന് സർക്കാറിന് ചെലവാകുന്നത്. ജനതയുടെ സുരക്ഷക്ക് രാജ്യം നൽകുന്ന തുകയാണിതെന്ന് ജസീന്ത വിശദീകരിച്ചു.
ആസ്ട്രേലിയൻ വംശജനായ വംശീയവാദി ബ്രെൻറൺ ടാറൻറ് ആണ് ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ വെടിവെപ്പ് നടത്തിയത്. മലയാളിയായ അൻസി ഉൾപ്പെടെ 50 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.