ന്യൂസിലാന്റിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം; 49 പേര് കൊല്ലപ്പെട്ടു, നാലുപേർ അറസ്റ്റിൽ
text_fieldsക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ടു മുസ്ലിം പ ള്ളികളിൽ തീവ്രവാദി നടത്തിയ വെടിവെപ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേർ കൊല് ലപ്പെട്ടു. ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ത്യൻ വംശജരായ ഒമ്പത് പേരെ കാണാനി ല്ല. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ച 1.40ഒാടെയാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം. ജുമുഅ ന മസ്കാരത്തിനെത്തിയവർക്കുനേരെ ആക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. പള്ളിയിൽ ഇൗസമയം ഇരുന്നൂറോളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തോക്കു ധാരി 15 മിനിറ്റോളം നിറയൊഴിച്ചു. 28കാരനായ ആക്രമി ആസ്ട്രേലിയൻ സ്വദേശിയായ വലതുപക്ഷ ഭീകരനാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ബംഗ്ലാദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് വനിത ഉൾപ്പെടെ നാലുപേരെ അറസ്റ്റ്ചെയ്തതായി ന്യൂസിലൻഡ് പൊലീസ് അറിയിച്ചു. ഡീൻസ് അവന്യൂവിലെ അൽനൂർ പള്ളിയിൽ നടന്ന വെടിവെപ്പിൽ 41 പേരും ലിൻവുഡ് അവന്യൂവിലെ പള്ളിയിൽ എട്ടുപേരുമാണ് കൊല്ലപ്പെട്ടത്. രണ്ടു പള്ളികളും അഞ്ചു കി. മീറ്റർ ചുറ്റളവിലാണ്. ഒരാൾ തന്നെയാണ് രണ്ടിടത്തും ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. പള്ളിയുടെ പിന്നിൽനിന്നാണ് ആക്രമി എത്തിയത്. വെടിവെപ്പ് തുടങ്ങിയതോടെ പലരും മതിൽ ചാടി രക്ഷപ്പെട്ടു.
വെടിയുതിർക്കുന്നത് ആക്രമി സമൂഹമാധ്യമങ്ങളിൽ ലൈവായി നൽകിയിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിന് ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു വെടിവെപ്പ്. മത്സരം പിന്നീട് റദ്ദാക്കി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരും അഭയാർഥികളുമാണെന്നാണ് സൂചന. അറസ്റ്റിലായ ഒരാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.
സംഭവം തീവ്രവാദി ആക്രമണമാണെന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർേഡൻ രാജ്യത്തിെൻറ കറുത്ത ദിനങ്ങളിലൊന്നാണിതെന്ന് പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതികളെന്നു സംശയിക്കുന്നവർ തീവ്ര നിലപാടുകളുള്ളവരാണ്. ഇത്തരം കാഴ്ചപ്പാടുകൾക്ക് രാജ്യത്തോ ലോകത്തോ സ്ഥാനമില്ലെന്നും ജസീന്ത ആർേഡൻ പറഞ്ഞു. പൊതുവെ സമാധാനം നിലനിൽക്കുന്ന ന്യൂസിലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ ലോകം തന്നെ നടുങ്ങി. വാഹനത്തിൽ സ്ഫോടക വസ്തുക്കളുമായാണ് തീവ്രവാദികൾ എത്തിയത്. സംഭവ സ്ഥലത്തുനിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു.Entire team got saved from active shooters!!! Frightening experience and please keep us in your prayers #christchurchMosqueAttack
— Tamim Iqbal Khan (@TamimOfficial28) March 15, 2019
Bangladesh team escaped from a mosque near Hagley Park where there were active shooters. They ran back through Hagley Park back to the Oval. pic.twitter.com/VtkqSrljjV
— Mohammad Isam (@Isam84) March 15, 2019
ആക്രമണത്തിന് മുമ്പ് പ്രതികളിലൊരാളെന്നു സംശയിക്കുന്ന ആൾ ഉദ്ദേശ്യലക്ഷ്യങ്ങളുെട 87 പേജുള്ള പത്രിക സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇതിൽ കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ ആശയങ്ങളും അക്രമത്തിനുള്ള കാരണങ്ങളുമാണ് വിശദീകരിക്കുന്നത്. അതേസമയം, പരിക്കേറ്റ ഹൈദരാബാദ് സ്വദേശി അഹ്മദ് ഇഖ്ബാൽ ജഹാംഗീറിനെ ഉടൻ നാട്ടിലെത്തിക്കാൻ വിസ അനുവദിക്കണമെന്ന ആവശ്യവുമായി സഹോദരൻ മുഹമ്മദ് ഖുർഷിദ് സർക്കാറിനെ സമീപിച്ചു. ക്രൈസ്റ്റ് ചർച്ചിൽ 12 വർഷമായി റസ്റ്റാറൻറ് നടത്തുകയാണ് ജഹാംഗീർ. ഇദ്ദേഹത്തിനൊപ്പം പള്ളിയിൽ പോയ സുഹൃത്തുക്കളായ രണ്ടുപേർ കൊല്ലപ്പെട്ടു. ജഹാംഗീറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഏഴുമാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്.
ആക്രമണം ലൈവാക്കി ഭീകരൻ
ആക്രമണം േഫസ്ബുക്കിലൂടെ ലൈവായി പ്രദർശിപ്പിക്കാനും ആക്രമി മറന്നില്ല. 17 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ േഫസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് വഴി പ്രചരിച്ചു. ഷെയർ ചെയ്യരുതെന്ന് പൊലീസിെൻറ മുന്നറിയിപ്പുണ്ടായിട്ടും കുട്ടികളടക്കം ആയിരങ്ങളാണ് വിഡിയോ കണ്ടത്. അപകടം തിരിച്ചറിഞ്ഞതോടെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വിഡിയോ നീക്കംചെയ്തു. മുസ്ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടർച്ചയായി വെടിവെക്കുന്നതിെൻറ ദൃശ്യങ്ങളാണ് ആക്രമിയായ ആസ്ട്രേലിയൻ സ്വദേശി ബ്രൻറൺ ടാറൻറ് പുറത്തുവിട്ടത്. തൊപ്പിയിൽ കാമറ വെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പാട്ടുകേട്ട് വണ്ടിയോടിച്ചു വരുന്നതും കാണാം. പള്ളിയിലേക്ക് സാവധാനം എത്തി തോക്കുമായി ഉള്ളിലേക്കു കടന്ന ഇയാൾ മുന്നിലെത്തിയ എല്ലാവരെയും വെടിവച്ചുവീഴ്ത്തുകയായിരുന്നു. മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. ഓരോ മുറിയിലും കടന്നെത്തിയ ആക്രമി തുടരെ നിറയൊഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.