Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎറിഷ് നേതാവ്...

െഎറിഷ് നേതാവ് മാർട്ടിൻ മക്ഗിന്നസ് അന്തരിച്ചു

text_fields
bookmark_border
െഎറിഷ് നേതാവ് മാർട്ടിൻ മക്ഗിന്നസ് അന്തരിച്ചു
cancel

ലണ്ടൻ:  വടക്കൻ അയർലൻഡ് മുൻ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും വിമത നേതാവുമായിരുന്ന മാർട്ടിൻ മക്ഗിന്നസ് വിടവാങ്ങി. 66 വയസ്സായിരുന്നു.  അസുഖബാധിതനായി ഡെറിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപൂർവ തരത്തിലുള്ള  ഹൃദ്രോഗം ബാധിച്ച അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിക്കു പിന്നിലെന്ന്  അദ്ദേഹം പിന്നീട് പറഞ്ഞെങ്കിലും അസുഖംതന്നെയായിരുന്നു യഥാർഥ കാരണം. നിര്യാണത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അനുശോചിച്ചു.

 ബ്രിട്ടൻ, െഎറിഷ്, യു.എസ്  സർക്കാറുകൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച െഎറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ (ഇറ) കമാൻഡർ ആണെന്ന കാര്യം മാർട്ടിൻ ഒരിക്കലും ഒളിച്ചുെവച്ചിരുന്നില്ല. 1950 മേയ് 30ന് ജനിച്ച മാർട്ടിൻ വളരെ ചെറുപ്പത്തിൽതന്നെ ഇറയിലെത്തി. 21ാം വയസ്സിൽ ഇറയുടെ ഡെപ്യൂട്ടി കമാൻഡർ ആയി.  ഇരു അയർലൻഡുകളുടെയും െഎക്യത്തിനായി പരിശ്രമിച്ച നേതാക്കളിൽ ഒരാളായിരുന്നു. കഴിഞ്ഞ അയർലൻഡ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചിരുന്നു.  2007ലാണ് അേദ്ദഹം ഫസ്റ്റ് മിനിസ്റ്ററായി അധികാരേമറ്റത്. ബെർണാഡ്റ്റെ ആണ് ഭാര്യ. നാലു മക്കളുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Martin McGuinness
News Summary - Martin McGuinness
Next Story