ബൾഗേറിയയിൽ മാധ്യമപ്രവർത്തകb ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
text_fieldsസോഫിയ: അന്വേഷണാത്മക ദൃശ്യ മാധ്യമപ്രവർത്തകയായ വിക്ടോറിയ മാരിനോവ ബൾഗേറിയയിലെ വടക്കൻ നഗരമായ റൂസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ശനിയാഴ്ച റൂസിലെ ഒരു പാർക്കിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാരിനോവയുടെ മൊബൈൽ ഫോൺ, കാറിെൻറ താക്കോൽ, കണ്ണട, വസ്ത്രഭാഗങ്ങൾ തുടങ്ങിയവ കാണാതായിട്ടുമുണ്ട്. തലക്ക് അടിച്ചും ശ്വാസം മുട്ടിച്ചുമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് റീജനൽ പ്രോസിക്യൂട്ടർ ജോർജി ജോർജിയേവ് പറഞ്ഞു.
കൊല്ലപ്പെടും മുമ്പ് മാരിനോവ ബലാത്സംഗം ചെയ്യപ്പെട്ടതായും സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തും. സംഭവസ്ഥലത്തുനിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മാരിനോവയുടെ കൊലയിൽ നടുങ്ങിയതായി മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒ.എസ്.സി.ഇയുടെ പ്രതിനിധി ഹാലെം ഡെസിൽ പ്രതികരിച്ചു. കൊലയെ ശക്തമായി അപലപിച്ച അദ്ദേഹം ഉടനടി പഴുതടച്ച അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
റൂസിലെ സ്വകാര്യ ടെലിവിഷെൻറ അഡ്മിനിസ്ട്രേറ്റിവ് ജനറൽ ആയിരുന്നു മാരിനോവ. ‘ഡിറ്റക്ടർ’ എന്ന പേരിൽ അടുത്തിടെ പുതിയൊരു ടോക് ഷോ അവർ ഇതിൽ ആരംഭിച്ചിരുന്നു. യൂറോപ്യൻ യൂനിയെൻറ ഫണ്ട് വെട്ടിച്ചതായി ആരോപണമുയർന്ന രാഷ്ട്രീയക്കാരിലേക്കും വൻ വ്യവസായികളിലേക്കും നീളുന്ന അന്വേഷണാത്മക പരിപാടിയായിരുന്നു സെപ്റ്റംബർ 30ന് നടന്ന അവസാന പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.