Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രഞ്ച് മുൻ...

ഫ്രഞ്ച് മുൻ പ്രസിഡൻറ് ജാക് ഷിറാക് അന്തരിച്ചു

text_fields
bookmark_border
ഫ്രഞ്ച് മുൻ പ്രസിഡൻറ് ജാക് ഷിറാക് അന്തരിച്ചു
cancel
പാരിസ്: ഫ്രഞ്ച് രാഷ്ട്രീയത്തിലെ അതികായനും ജനകീയ നേതാവുമായ ജാക് ഷിറാക് അന്തര ിച്ചു. രണ്ടുതവണ പ്രസിഡൻറും പ്രധാനമന്ത്രിയുമായിട്ടുണ്ട്. 86ാം വയസ്സിലാണ് അൽ ൈഷമേ ഴ്സ് ബാധിതനായിരുന്ന ഷിറാകി
െൻറ അന്ത്യം.

നാസികളുടെ ഹോളോകോസ്റ്റിൽ ഫ്രാൻസിെ ൻറ പങ്കിെനകുറിച്ചു ലോകത്തോട് ഏറ്റുപറഞ്ഞ ആദ്യ ഫ്രഞ്ച് പ്രസിഡൻറാണ്. 2003ലെ യു.എസി െൻറ ഇറാഖ് അധിനിവേശത്തെ ശക്തമായി എതിർത്തിരുന്നു. ഈ രണ്ടു സംഭവങ്ങളും അദ്ദേഹത്തിന് ജനപ്രീതി ഉയർത്തി.

മരണവും ദുരിതവും വിതക്കുന്ന യുദ്ധം ഏറ്റവും നിന്ദ്യമായ പരിഹാരമാണെന്നായിരുന്നു ഷിറാകിെൻറ അഭിപ്രായം. യു.എസിെൻറ ഇറാഖ് അധിനിവേശം ദുരന്തമായി തീരുമെന്ന് മുന്നറിയിപ്പും നൽകി. ബുഷ്-ബ്ലെയര്‍ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തെ എതിര്‍ത്തതിെൻറ പേരില്‍ വിവിധ കക്ഷികളില്‍ നിന്നു വിമര്‍ശനവും നേരിടേണ്ടി വന്നു.

43 വർഷം നീണ്ട പൊതുജീവിതത്തിെൻറ അവസാനം ഷിറാകിനെതിരെ അഴിമതിയാരോപണവും ഉയർന്നു. പാരിസ് മേയറായിരിക്കെ പൊതുഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് 2011ൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷ പിന്നീട് റദ്ദാക്കുകയായിരുന്നു. രാജ്യത്ത് അഴിമതിക്കേസില്‍ വിചാരണ നേരിട്ട ആദ്യത്തെ മുന്‍ പ്രസിഡൻറാണിദ്ദേഹം.ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന യൂറോപ്യൻ ഭരണാധികാരിയായ ഷിറാക് ബുൾഡോസർ എന്ന പേരിലാണ് അറിയപ്പെട്ടത്. 18 വർഷത്തോളം പാരിസ് മേയറായിരുന്നു.

1995-2007 വരെയുള്ള പ്രസിഡൻറ് ഭരണകാലത്ത് ആഗോളതലത്തിൽ ഏറെ ശ്രദ്ധനേടിയെങ്കിലും രാജ്യത്തെ തകർന്ന സാമ്പത്തിക വ്യവസ്ഥ പുനരുദ്ധരിക്കുന്നതിലും പൊലീസും ന്യൂനപക്ഷ യുവാക്കളും തമ്മിെല പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. പ്രസിഡൻറിെൻറ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്ന് അഞ്ചാക്കി ചുരുക്കിയതും നിര്‍ബന്ധിത സൈനിക സേവനം നിര്‍ത്തലാക്കിയതും ഷിറാക്കിെൻറ കാലത്താണ്. പാരിസിലെ ബാങ്ക് മാനേജറുടെ മകനായി 1932ലാണ് ജനനം. ഹാർവഡിലെ ബിരുദ പഠനത്തിനു ശേഷം സിവിൽ സർവിസിൽ പ്രവേശിച്ചു.

1960കളിൽ പ്രധാനമന്ത്രിയായിരുന്ന ജോർജ് പൊംപൈദോയുടെ ഉപദേശകനായി തുടക്കം. അൽജീരിയയുമായുള്ള യുദ്ധത്തിലും പങ്കാളിയായി. ബെണാഡറ്റ് ആണ് ഭാര്യ. ലോറൻസ്, ക്ലോദ് എന്നീ രണ്ടു പെൺമക്കളാണ് ദമ്പതികൾക്ക്. ലോറൻസ് നേരത്തേ മരണപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJacques Chiracformer French president
News Summary - Jacques Chirac former French president dies-world news
Next Story