Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുവൈത്ത്...

കുവൈത്ത് അധിനിവേശം ബ്രിട്ടൻ  ആയുധക്കച്ചവടത്തിന് അവസരമാക്കി

text_fields
bookmark_border
കുവൈത്ത് അധിനിവേശം ബ്രിട്ടൻ  ആയുധക്കച്ചവടത്തിന് അവസരമാക്കി
cancel

ലണ്ടൻ:  ‘‘കുവൈത്ത് അധിനിവേശത്തോട് ബ്രിട്ടൻ സ്വീകരിക്കുന്ന നയം എന്തുതന്നെയായാലും നമ്മുടെ ആയുധങ്ങളുടെ പ്രദർശനത്തിനും യഥാർഥ ട്രയലുകൾക്കുമുള്ള അസുലഭാവസരമാണിത്’’ 1990 ആഗസ്റ്റ് 19ന് ബ്രിട്ടെൻറ ആയുധ സമാഹരണ മന്ത്രിയായിരുന്ന അലൻ ക്ലാർക്ക്, മാർഗരറ്റ് താച്ചറിന് അതീവ രഹസ്യസ്വഭാവമുള്ളെതന്ന മുദ്രവെച്ച് നൽകിയ മെമ്മോയിലെ വരികളാണിത്. ‘90ലെ ഇറാഖിെൻറ കുവൈത്ത് അധിനിവേശവും തുടർന്നുണ്ടായ അമേരിക്കൻ ഇടപെടലുകളും സ്വന്തം ആയുധവിപണിക്ക് വലിയ അവസരമായി യു.കെ ഉപയോഗിച്ചുവെന്ന് ഒൗദ്യോഗിക രേഖകൾ, സർക്കാർ രേഖകൾ സൂക്ഷിക്കുന്ന ബ്രിട്ടെൻറ നാഷനൽ ആർെക്കെവ്സാണ് ഇത് പുറത്തുവിട്ടത്. അലൻ ക്ലാർക്ക് മുതൽ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ   വരെയുള്ളവർ ആയുധക്കച്ചവടത്തിനുവേണ്ടി കൊണ്ടുപിടിച്ച ശ്രമം നടത്തിയെന്നാണ് അവ കാണിക്കുന്നത്. 

അധിനിവേശ കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ക്ലാർക്ക് നിരന്തരം നടത്തിയ സന്ദർശനങ്ങളിൽ ഇറാഖിനെതിരെ അടിയന്തരമായി കടുത്ത നടപടി സ്വീകരിക്കാൻ താൻ പ്രേരിപ്പിച്ചുവെന്ന് ക്ലാർക്ക് താച്ചറിനെ അറിയിക്കുന്നുണ്ട്. ആയുധവിപണിയിൽ യു.എസിനുപിന്നിൽ കഴിഞ്ഞ പത്തുവർഷമായി രണ്ടാം സ്ഥാനത്ത് തുടരാൻ യു.കെയെ സഹായിച്ചത് കുവൈത്ത് അധിനിവേശകാലത്ത് ഗൾഫ് രാഷ്ട്രങ്ങളുമായി നടത്തിയ ആയുധക്കച്ചവടമാണെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. 

സർക്കാറിെൻറ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഒാർഗനൈേസഷെൻറ 2016ലെ കണക്ക് പ്രകാരം ഉദ്ദേശം 50,000 കോടി രൂപയുടെ ആയുധക്കരാറാണ് യു.കെ നടത്തിയത്. ഉപഭോക്താക്കളിൽ പാതിയും ഗൾഫ് രാജ്യങ്ങളാണ്. ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ തലവന്മാരുമായി നിരന്തരബന്ധം പുലർത്താൻ ക്ലാർക്ക് തെൻറ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടിട്ടുണ്ട്. പ്രതിരോധ വിവരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് യു.എസുമായി നിലനിൽക്കുന്ന കരാർ ലംഘിക്കപ്പെടാതെതന്നെ ഗൾഫ് രാജ്യങ്ങൾ നിരന്തരം സന്ദർശിച്ച് അവർക്ക് ‘ബ്രീഫിങ്’ നൽകണമെന്നും അത്തരം സന്ദർശനങ്ങൾ ആയുധക്കയറ്റുമതി വിഭാഗത്തിന് (ഡി.എസ്.ഒ) വലിയ സഹായകമാവുമെന്നും ക്ലാർക്ക് ഒരു മുതിർന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥന് നൽകിയ കത്തിൽ പറയുന്നു. നിങ്ങളെ സഹായിക്കുന്നതിൽ ഫ്രാൻസിനേക്കാൾ മുൻപന്തിയിലുണ്ടായിരുന്നത് ബ്രിട്ടനാണെന്ന് ഗൾഫ് ഭരണാധികാരികളെ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് താച്ചറുടെ പ്രൈവറ്റ് സെക്രട്ടറി ചാൾസ് പവൽ ക്ലാർക്കിന് നൽകിയ മെമ്മോയും പുറത്തുവന്നിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളുടെ മധ്യേഷ്യയിലെ രാഷ്ട്രീയ ഇടപെടലുകൾ ദുരുദ്ദേശ്യപരമായിരുന്നുവെന്ന വിമർശനങ്ങൾ ശരിവെക്കുന്നതാണ് രേഖകൾ. 

ഗൾഫ് യുദ്ധം കഴിഞ്ഞ് ദശാബ്ദങ്ങൾ പിന്നിെട്ടങ്കിലും സംഘർഷങ്ങളോടുള്ള ബ്രിട്ടെൻറ മനോഭാവം ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് കാമ്പയിൻ എെഗൻസ്റ്റ് ആംസ് ട്രേഡിലെ ഗവേഷകൻ ജോ ലീ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukworld newsIraqi invasionweapon sales
News Summary - Iraqi invasion of Kuwait in 1990 used by UK to boost weapon sales
Next Story