Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 11:42 PM GMT Updated On
date_range 4 May 2019 7:59 AM GMTപോളണ്ട് സ്വദേശിക്ക് നാലുവർഷം അടിമപ്പണി; ഇംഗ്ലണ്ടിൽ ഇന്ത്യൻ ദമ്പതികൾ പിടിയിൽ
text_fieldsbookmark_border
ലണ്ടൻ: 40കാരനായ പോളണ്ട് സ്വദേശിയെ നാലുവർഷത്തോളം തോട്ടത്തിലെ മുറിയിൽ താമസിപ്പിച്ച് ‘അടിമപ്പണി’ ചെയ്യിച്ച ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ. പൽവീന്ദറും കോളജ് അധ്യാപികയായ ഭാര്യ പ്രിത്പാൽ ബിന്നിങ്ങുമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ വീട്ടിൽ നടന്ന പരിശോധനയിൽ പിടിയിലായത്.
ബ്രിട്ടനിലെ തൊഴിൽ ചൂഷണങ്ങൾ പരിശോധിക്കുന്ന വിഭാഗമാണ് പരിശോധന നടത്തിയത്. ഭക്ഷണം മാത്രം നൽകി നാലുവർഷമായി തന്നെ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്ന് തൊഴിലാളി മൊഴി നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ കസേരയിലാണ് ഉറങ്ങിയതെന്നും പഴകിയ ഭക്ഷണമാണ് പലദിവസങ്ങളിലും നൽകിയിരുന്നതെന്നും മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story