ഹാരിക്കും മേഗനും ഇനി രാജകീയ പദവികളില്ലെന്ന് പ്രഖ്യാപിച്ച് ബക്കിങ്ഹാം കൊട്ടാരം
text_fieldsലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഇല്ലെന്ന് ബക്കിങ്ഹാം കൊട്ടാരത്തിൻെ റ ഔദ്യോഗിക പ്രഖ്യാപനം. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം രാജകീയ ചുമതലകൾക്കായി പൊതുപണം സ്വീകരി ക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു.
മാസങ ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്ര സ്താവനയില്‍ വ്യക്തമാക്കി. സസക്സ് പ്രഭു, പ്രഭ്വി എന്ന പദവികൾ വഹിച്ചിരുന്ന ഹാരിയും മേഗനും വിൻഡ്സർ കാസിലിന് സമീപം ഇവർ താമസിച്ചിരുന്ന ഫ്രോഗ്മാൻ കോട്ടേജ് നവീകരിക്കുന്നതിന് പൊതുപണത്തിൽ നിന്ന് ചെലവഴിച്ച 2.4 മില്യ ൺ യൂറോ (ഏകദേശം 22 കോടി രൂപ) തിരികെ നൽകും. ഇവരുടെ ബ്രിട്ടണിലെ വസതിയായി ഫ്രോഗ്മാൻ കോട്ടേജ് നിലനിർത്തുകയും ച െയ്യും. മാർച്ച് മുതൽ ആയിരിക്കും തീരുമാനങ്ങൾ നിലവിൽ വരികയെന്നും കൊട്ടാരത്തിൻെറ പ്രസ്താവനയിലുണ്ട്.
രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചതിനെ തുടർന്ന് തിങ്കളാഴ്ച എലിസബത്ത് രാജ്ഞി ഇരുവരുമായും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം തൻെറ പൗത്രനും ഭാര്യയും നേരിട്ട വെല്ലുവിളികൾ മനസ്സിലാക്കുന്നെന്നും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നും പ്രസ്താവനയിൽ രാജ്ഞി വ്യക്തമാക്കി.
‘ഹാരിയും മേഗനും ഇനിമുതല്‍ രാജകീയ പദവികള്‍ ഉപയോഗിക്കില്ല. അവര്‍ ഇനിമുതല്‍ രാജകുടുംബത്തില്‍ കര്‍മ്മവ്യാപൃതരായിരിക്കില്ല. സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തും. ഹാരിയും മേഗനും മകൻ ആർച്ചിയും എന്നും രാജകുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങൾ തന്നെയായിരിക്കും’ -പ്രസ്താവനയിൽ പറയുന്നു. ഇരുവരുെടയും ഇതുവരെയുള്ള സേവനങ്ങളെ പ്രകീർത്തിച്ച രാജ്ഞി, മേഗൻ പെട്ടന്ന് കുടുംബത്തിലെ ഒരംഗമായി മാറിയതിൽ അഭിമാനമുണ്ടെന്നും വിശദീകരിച്ചു.
നിലവിൽ മകൻ ആർച്ചിക്കൊപ്പം കാനഡയിലാണ് മേഗൻ. കൊട്ടാരത്തിൻെറ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹാരിയും കാനഡയിലേക്ക് പോകുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹാരിയുടെയും മേഗൻെറയും കാനഡയിലെ താമസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൊട്ടാരം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.
കിരീടാവകാശി ചാൾസിെൻറയും മുൻ ഭാര്യ ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകൻ ഹാരി 2016ലാണ് മേഗൻ മാർകലിെന മിന്നുകെട്ടിയത്. സെസക്സ് പ്രഭുവും പ്രഭ്വിയുമായി ഇരുവരും അവരോധിക്കപ്പെെട്ടങ്കിലും ജ്യേഷ്ഠൻ വില്യവുമായി പ്രശ്നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ഇതിെൻറ തുടർച്ചയായാണ് രാജകുടുംബത്തിൽനിന്ന് വിട്ടുപോകുകയാണെന്ന് ഇരുവരും ചേർന്ന് പ്രഖ്യാപിച്ചത്.
പ്രഭുപദവി ഉപേക്ഷിക്കാൻ ഹാരിയെയും മേഗനെയും നിർബന്ധിച്ചതിനു പിന്നിൽ, മേഗൻ നേരിട്ട കടുത്ത വംശവെറികൂടി കാരണമായെന്ന് ആക്ഷേപമുണ്ട്. പിതാവ് വെള്ളക്കാരനാണെങ്കിലും ആഫ്രിക്കൻ അമേരിക്കക്കാരിയാണ് മേഗെൻറ മാതാവ്. രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചശേഷം രാജ്ഞിയും കൊട്ടാരവും ഇരുവരുമായും പലതവണ ചര്‍ച്ച നടത്തിയിരുന്നു. കാനഡയിലായിരുന്ന മേഗന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
രാജ്ഞി, മകനും അവകാശിയുമായ ചാൾസ് രാജകുമാരൻ, വില്യം, ഹാരി എന്നിവർ പങ്കെടുത്ത കിഴക്കൻ ഇംഗ്ലണ്ടിലെ നോർഫോക്കിലെ യോഗത്തിന് ശേഷം ഈ തീരുമാനത്തെ രാജ്ഞി പിന്തുണച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.