അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ് സേവനത്തിൽ തടസം നേരിേട്ടക്കാമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ആഗോള വ്യാപകമായി അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ് സേവനം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. പ്രധാന ഡൊമൈൻ സെർവറുകളിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണ് ഇൻറർനെറ്റ് സൗകര്യത്തിൽ തടസം നേരിടുക. പ്രധാന െസർവറുകളും അനുബന്ധ നെറ്റ് വർക്കുകളും അൽപസമയത്തേക്ക് പ്രവർത്തന രഹിതമായിരിക്കും.
വർധിച്ചു വരുന്ന സൈബർ ആക്രമണങ്ങൾ തടയുന്നതിനായി സുരക്ഷ ഉറപ്പാക്കുന്നതിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഡൊമൈൻ നെയിം സിസ്റ്റം (DNS, ഇൻർനെറ്റ് അഡ്രസ് ബുക്ക്) സംരക്ഷിക്കുന്നതിനുള്ള ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുന്ന ജോലിയാണ് ഇൗ സമയം നടക്കുക.
ലോക വ്യാപകമായി ഇൻറർനെറ്റ് സർവീസിെൻറ പ്രവർത്തനം നിർത്തിവെക്കേണ്ടത് സുരക്ഷക്ക് അത്യാവശ്യമാണെന്ന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ് സേവനത്തിൽ തടസം അനുഭവപ്പെടാം. പരിഷ്കരിക്കാത്ത ഇൻറർെനറ്റ് സർവീസ് പ്രൊവൈഡറാണ് ഉപോഗിക്കുന്നതെങ്കിൽ ആഗോള നെറ്റ്വർക്ക് ലഭിക്കുന്നതിലും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെേട്ടക്കാമെന്ന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.