Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൂച്ചക്കെന്താ ഇവിടെ...

പൂച്ചക്കെന്താ ഇവിടെ കാര്യമെന്ന് ആരും ചോദിക്കില്ല- ‘ഗ്ലി’ക്കും കൂട്ടർക്കും അയ സോഫിയയിൽ തുടരാം

text_fields
bookmark_border
പൂച്ചക്കെന്താ ഇവിടെ കാര്യമെന്ന് ആരും ചോദിക്കില്ല- ‘ഗ്ലി’ക്കും കൂട്ടർക്കും അയ സോഫിയയിൽ തുടരാം
cancel

ഇസ്താംബുൾ: വെള്ളിയാഴ്ച തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ അയാ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യമായി ബാങ്കുയരുന്നതിനും മുേമ്പ തുർക്കിക്കാരുടെ മനസിൽ ഉയർന്നൊരു ചോദ്യമുണ്ട്. ‘ഗ്ലി’ ഇനി എവിടെ പോകും? ‘ഗ്ലി’ ഒരു പൂച്ചയാണ്. പക്ഷേ, അത്ര നിസ്സാരക്കാരിയല്ലെന്ന് മാത്രം. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ആരാധകരുടെ പട്ടികയിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ വരെ ഇടംപിടിച്ചിട്ടുണ്ട്.

1500 വർഷം പഴക്കമുള്ള അയാ സോഫിയ പള്ളി ഹഗിയ സോഫിയ മ്യൂസിയം ആയിരുന്നപ്പോൾ എത്തിയിരുന്ന സന്ദർശകർക്ക് കൗതുക കാഴ്ചയായിരുന്നു ‘ഗ്ലി’. ഈ ചരിത്ര മന്ദിരമായിരുന്നു അവളുടെ വീട്. 2009ൽ ഒബാമ ഹഗിയ സോഫിയ സന്ദർശിച്ചപ്പോൾ ‘ഗ്ലി’യുടെ ചിത്രം പകർത്തിയത് വാർത്തയായിരുന്നു. മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കാനുള്ള തീരുമാനം വന്നപ്പോളും ‘ഗ്ലി’ വാർത്തകളിൽ നിറഞ്ഞു.

അവൾ ഇനി എവിടെ കഴിയും എന്നതായിരുന്നു ആ സമയത്ത് ഇറങ്ങിയ തുർക്കി പത്രങ്ങളിലെ പ്രധാന തലക്കെട്ടുകളിലൊന്ന്. തുർക്കിയിലെ സമൂഹ മാധ്യമങ്ങളിലും ‘ഗ്ലി’ നിറഞ്ഞുനിന്നു. അവൾ മാത്രമല്ല, ഈ ചരിത്ര മന്ദിരം വീടാക്കിയ നിരവധി പൂച്ചകൾ ഇനി എന്തു ചെയ്യുമെന്നായിരുന്നു ചർച്ചകളെല്ലാം. 

ഇപ്പോൾ ‘ഗ്ലി’ക്കും കൂട്ടർക്കും അയ സോഫിയയിൽ തുടരാമെന്നാണ് അധികൃതരുടെ തീരുമാനം. ‘ഗ്ലി’ക്ക് മാത്രമല്ല ഇവിടെ കഴിയുന്ന എല്ലാ പൂച്ചകൾക്കും അയാ സോഫിയയിൽ തുടരാമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ വക്താവ് ഇബ്രാഹിം കലിൻ പറഞ്ഞു. ‘ഗ്ലി’ വളരെ പ്രശസ്തയാണ്. അത്ര പ്രശസ്തരല്ലാത്ത പൂച്ചകളും അവിടെയുണ്ട്. ‘ഗ്ലി’ക്ക് അവിടെ തുടരാം. മറ്റ് പൂച്ചകളെയും ഞങ്ങൾ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു’- അദ്ദേഹം വ്യക്തമാക്കി.  

2009ൽ മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ ഹഗിയ സോഫിയ സന്ദർശിച്ചപ്പോൾ ‘ഗ്ലി’യെ താലോലിക്കുന്നു
 

ഉമുത് ബഹ്ചിചി എന്ന ഗൈഡ് ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയതോടെയാണ് ‘ഗ്ലി’ പ്രശസ്തയായത്. 48,000ത്തിലധികം പേരാണ് അവളെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ഈ അക്കൗണ്ടിൽ നിറയെ അവളുടെ ഫോട്ടോകളാണ്. അവിടെയെത്തുന്ന സഞ്ചാരികൾ എടുക്കുന്ന അവളുടെ ഫോട്ടോ ഈ അക്കൗണ്ടിൽ ടാഗ് ചെയ്യാറുമുണ്ട്. 

‘അവിടെ സഞ്ചാരികളുമായി പോകുേമ്പാളെല്ലാം ‘ഗ്ലി’യെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഒരു മോഡലിനെ പോലെ അവൾ സഞ്ചാരികളുടെ കാമറക്ക് മുന്നിൽ പോസ് ചെയ്തിരുന്നു. അവളെ കാണാൻ ഇസ്താംബുളിലേക്ക് വരുന്നു എന്നൊക്കെ പറഞ്ഞ് ഇൻസ്റ്റയിൽ ധാരാളം സന്ദേശങ്ങൾ വരാറുണ്ട്’-  ഉമുത് ബഹ്ചിചി പറയുന്നു. 

ബൈസാൻറിയൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ ആണ് 537ൽ അയാ സോഫിയ ക്രിസ്തീയ ദേവാലയം നിർമിക്കുന്നത്. എന്നാൽ, 1453ൽ കോൺസ്റ്റാൻറിനോപ്പിൾ ഒട്ടോമൻ അധീനതയിലായതോടെ ഇത് മുസ്ലിം പള്ളിയാക്കി മാറ്റി.

നൂറ്റാണ്ടുകൾ പള്ളിയായിരുന്ന ഇവിടം ആധുനിക മതേതര തുർക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കമാൽ അതാതുർക് ആണ് മ്യൂസിയം ആക്കി മാറ്റിയത്. 1930ൽ പള്ളിയെ മ്യൂസിയമാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് ഉന്നതകോടതി വിധിച്ചതിനു പിന്നാലെയാണ് അയാ സോഫിയ വീണ്ടും മുസ്ലിംകൾക്ക് ആരാധനക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ‘യുനെസ്കോ’ ലോക പൈതൃകപട്ടികയിൽ പെടുത്തിയ കെട്ടിടമാണിത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHagia Sophia
News Summary - Gli the cat can stay even as Istanbul’s Hagia Sophia changes
Next Story