ജർമനിയിലെ ദുരൂഹമരണം; ആഭിചാര സംഘത്തിൻറെ കടുംകൈ -EXCLUSIVE
text_fieldsജർമനിയിലെ ബവേറിയ സംസ്ഥാനത്തിൽ അഞ്ചുപേർ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കർമത ്തിൻെറ ഭാഗമായാണെന്ന് വെളിപ്പെടുത്തൽ. പാസ്സാവുവിൽ മൂന്നുപേരും 635 കിലോ മീറ്റർ അകലെ ഗിഫോണിൽ രണ്ടുപേരുമാണ് കഴ ിഞ്ഞ ദിവസം അമ്പ് തറച്ചു കൊല്ലപ്പെട്ടത്.
പാസ്സാവുവിൽ കൊല്ലപ്പെട്ട ടോർസ്റ്റൻ എന്ന 53 കാരനായ വ്യാപാരി ‘ഡ ്യു ലോ വൾട്ട്’ (deus lo vault) എന്ന സംഘടനയിലെ അംഗമാണ് ..‘അത് ദൈവത്തിനു വേണ്ടതാണ്’ എന്ന അർഥമുള്ള ഈ സംഘടനയിൽ അദ്ദേഹത്തോട ൊപ്പം ചേർന്നതാണ് 33 കാരിയായ ഫെറീന. ഇവർ വെസ്റ്റർവാൾഡിലെ ബേക്കറി ജീവനക്കാരിയാണ് ടോർസ്റ്റന് ഒപ്പമാണ് ഫെറീനയുടെ താമസം. ഇവരുടെ അടുത്തകൂട്ടുകാരിയാണ് ഒപ്പം മരിച്ച 30 കാരി ഇ. കാസ്റ്റിൻ.

വിറ്റൻബെർഗിലെ പ്രൈമറി സ്‌കൂൾ അധ്യാപികയാണ് കാസ്റ്റിൻ. ഗിഫോണിൽ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ട മുപ്പതുകാരിയായ ഗെറ്റ്റൂഡുവാണ് കാസ്‌റ്റിൻറെ ജീവിത പങ്കാളി. രണ്ടു വര്ഷം മുൻപ് ഈ സംഘത്തിൽ ചേർന്ന 19 കാരിയായ കരീനയാണ് ജീവൻ നഷ്ടപ്പെട്ട അഞ്ചാമത്തെയാൾ.

എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്ചകളിലും ഇവർ ഒരു കേന്ദ്രത്തിൽ ഒത്തുകൂടാറുണ്ടായിരുന്നു. വലിയ ഒരു മഴുവും തടികൊണ്ടുള്ള ഭാരിച്ച ഒരു മരക്കുരിശും ആണ് ഇവരുടെ ആഭിചാര കേന്ദ്രത്തിലെ ആരാധനാവസ്‌തു. സ്വതന്ത്ര ലൈംഗികതയാണ് ഇവരുടെ രീതി. കറുത്തവസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. .. ചുണ്ടുപോലും കറുത്ത ലിപ്സ്റ്റിക് ഉപയോഗിച്ച് ഇവർ കറുപ്പിക്കുമായിരുന്നു. ആറുപേരും ജർമൻ ആർച്ചറി ഫെഡറേഷനിലെ അംഗങ്ങളും ക്രോസ് ബോ കൈവശം വയ്ക്കാൻ അവകാശമുള്ളവരുമാണ്.

അധ്യാപികയായ കാസ്റ്റിൻ എഴുതിവച്ച കുറിപ്പിൽ നിന്നാണ് ദുരൂഹ മരണത്തിൻറെ കാരണം പൊലീസ് കണ്ടെടുത്തിയത്. നേരത്തേ തയറാക്കിയ പദ്ധതി അനുസരിച്ചു മൂന്നുപേർ പാസാവുവിലും രണ്ടുപേർ ഗിഫോണിലും തങ്ങൾ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ.

പാസ്സാവുവിലെ മരണങ്ങളിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്. കാസ്റ്റിൻ ആദ്യം ടോർസ്റ്റനെയും ഫെറീനയെയും അമ്പെയ്തു കൊന്നതിനു ശേഷം അതിസങ്കീർണമായി എങ്ങനെയോ ക്രോസ് ബോ ഉപയോഗിച്ച് തന്നെ മരണംവരിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം. അതല്ലങ്കിൽ അമ്പു തൊണ്ടയിൽ കുത്തിയിറക്കിയതായിരിക്കാമെന്നും കരുതുന്നു. എന്തായാലും അതി ദാരുണമായിരുന്നു ഈ ആഭിചാരക്രിയയുടെ അന്ത്യം. ഗിഫോണിൽ ഇരുവരും പരസ്പരം അമ്പെയ്ത് ജീവിതം അവാസാനിപ്പിച്ചതായാണ് കരുതുന്നത്.

ഈ സംഘത്തിൽ അവസാനമായി അംഗമായത് കരീനയെന്ന വിദ്യാർത്ഥിനിയാണ്. പതിനേഴാം വയസിൽ വീട് വിട്ടിറങ്ങിയ കരീന കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. കരീനയെ കാണാനില്ലെന്നു കാണിച്ച് മാതാവ് ഒരിക്കൽ പത്രപരസ്യവും ചെയ്തിരുന്നു. കാസ്റ്റിൻ, ഗെറ്റ്റൂട് എന്നിവർക്കൊപ്പം വിറ്റൻബർഗ് കമ്മ്യുണിറ്റിയിലാണ് കരീന രജിസ്റ്റർ ചെയ്‌തിരുന്നത്.
